Monday, June 19, 2017

വീട്ടിലിരിക്കുന്ന ഈഡിസ്

വീട്ടിലിരിക്കുന്ന ഈഡിസ്


  ക്യൂലക്സ് കൊതുക് പകൽ സമയം ചെടികളിലും മറ്റും ഇരിക്കുമ്പോൾ ഈഡിസിനു വീട്ടിൽ ഇരിക്കാനാണ് ഇഷ്ടം .ഈ "കടുവ കൊതുക് (Tiger Mosquito )"ചില്ലറക്കാരനല്ല .ആഫ്രിക്കയിൽ നിന്നും പണ്ടെങ്ങോ ടയർ ഇറക്കുമതി ചെയ്തപ്പോൾ അതിൽ കൂടി എത്തിയതാണ് എന്നൊരു കഥയുണ്ട് .

മാരക രോഗങ്ങളായ ഡെങ്കു ,ചിഗൻ ഗുന്യ ,സിക പനി ,മഞ്ഞ പനി ,എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി (Aedes aegypti ) എന്ന "പകൽ കൊതുക് " പകൽ സമയം വീട്ടിനുള്ളിൽ പതിയിരിക്കും .ഇഷ്ട സ്ഥലങ്ങൾ ബെഡ്റൂം ,ബാത് റൂം ,ഇൻഡോർ ചെടികൾ ,കർട്ടൻ ,മുഷിഞ്ഞ തുണികൾ ഒക്കെ .അപ്പോൾ കൊതുകിനെ തുരത്താൻ പുറത്തു പുകച്ചിട്ട് വലിയ ഗുണം ഇല്ല .വില്ലൻ അകത്താണല്ലോ .വീട്ടിനുള്ളിൽ ഇരിക്കുന്നത് കൊണ്ടാണ് ഡെങ്കു പടരുന്നത് വേഗത്തിൽ ആവുന്നത് .കൊതുകു കടിക്കുള്ള സാദ്ധ്യത കൂടും .

മറ്റ് കൊതുകുകളെ പോലെ ഒഴുകുന്ന വെള്ളത്തിൽ ഈഡിസ് മുട്ടയിടില്ല .Container Breeder എന്നാണ് ഈഡിസിന്റെ വിശേഷണം .ചിരട്ട ,ഫ്‌ളവർ വെസ് ,കുപ്പിയുടെ അടപ്പുകൾ ,പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ ,ടയർ എന്നിവയിൽ വെള്ളം കെട്ടിനിന്നാൽ അതാണ് മുട്ടയിടാൻ ഇഷ്ട സ്ഥലം .ബാത്റൂമിലെ നനഞ്ഞ മൂലകൾ ,വാഷ്‌ബേസിനിലെയും സിങ്കിലെയും മറ്റും വേസ്റ്റ് പൈപ്പ് ,ക്ലോസറ്റ് ,ഫ്ലഷ് ഒക്കെ മുട്ടയിടാൻ പറ്റിയ സ്ഥലം .ചുരുക്കത്തിൽ ഓടയിൽ മരുന്ന് തളിക്കുമ്പോൾ കക്ഷി ബാത്‌റൂമിൽ സുഖമായി മുട്ടയിടുന്നുണ്ടാവും .അതാണ് കൊതുക് നിയന്ത്രണം അത്ര ഫലവത്താവാത്തത് .

ആദ്യമായി ഈഡിസ് ഒരു ഡെങ്കു രോഗിയെ കടിച്ചിട്ട് ഉടൻ മറ്റൊരാളെ കടിച്ചാൽ ഡെങ്കു വരാൻ സാദ്ധ്യത കുറവാണ് . കാരണം ഈഡിസ് കൊതുകിന്റെ ഉള്ളിൽ വൈറസ് Multiply ചെയ്യേണ്ടതുണ്ട് .രോഗിയിൽ നിന്നും ഡെങ്കു വൈറസ് കൊതുകിന്റെ ഉള്ളിൽ കടന്നാൽ ആദ്യം കൊതുകിന്റെ ആമാശയത്തിൽ വച്ച് ധാരാളം എണ്ണമായി Multiply ചെയ്യും .പിന്നെ അവ ആമാശയ ഭിത്തി തുളച്ചു ശരീരത്തിലെ അറയിൽ (Haemocoel )എത്തും .അവിടെ നിന്നും കൊതുകിന്റെ ഉമിനീർ ഗ്രന്ധികളിൽ എത്തും .നൂറ് കണക്കിന് ഡെങ്കു വൈറസ് കാണും .ഈ കൊതുക് ഒരാളെ കടിക്കുമ്പോൾ വൈറസ് രക്തത്തിൽ കലരും .രോഗം ബാധിച്ച കൊതുക് സാധാരണ കൊതുകിനേക്കാൾ കൂടുതൽ സമയം ചോര കുടിക്കാൻ എടുക്കും .ഇത് വൈറസ് പകരാനുള്ള സാദ്ധ്യത കൂട്ടും .

 മറ്റ് കൊതുകുകളിൽ നിന്നും വ്യത്യസ്തമായി ഈഡിസ് ,ഡെങ്കു വൈറസിനെ അടുത്ത തലമുറയിലേക്കു നൽകും.
അതായതു മുട്ടയിലും ഡെങ്കു വൈറസ് കാണും  .Trans Ovarian Transmission എന്നാണ് ഇതിനെ പറയുന്നത് .ഇത് ഡെങ്കു എത്ര നിയന്ത്രിച്ചാലും Virus Reservoir  ഉള്ളതിനാൽ വീണ്ടും പരക്കുന്നു .തണുത്ത അന്തരീക്ഷം ,ഹ്യൂമിഡിറ്റി ,മൂടി കെട്ടിയ കാലാവസ്ഥ ഒക്കെ ഡെങ്കു വൈറസിന് അനുകൂലം ആണ് .

ഡെങ്കു മാരകം ആവുന്നത് Dengue Shock Syndrome എന്ന അവസ്ഥ വരുമ്പോഴാണ് .ഡെങ്കു പനി കഠിനം ആവുമ്പോൾ രക്ത കുഴലുകളുടെ സുഷിരങ്ങൾ വലുതാവുകയും Plasma ,leak ചെയ്താൽ രക്ത സമ്മർദം കുറയാം .ശരീരത്തിന് തണുപ്പ് ,വായുടെ ചുറ്റും നീല നിറം ,വയറു വേദന ,തുടർച്ചയായ ശർദ്ദിൽ ഒക്കെ Dengue Shock Syndrome വരുന്നതിന്റെ ലക്ഷണം ആവാം .

അപ്പോൾ ഈഡീസിനെ വീട്ടിൽ നിന്നും ഓടിക്കണം .വീടിന് ചുറ്റും ഒരു പരിശോധന .ചെറിയ വസ്തുക്കളിൽ വെള്ളം കെട്ടികിടക്കുന്നോ എന്ന് നോക്കണം .മുഷിഞ്ഞ തുണികൾ ഒഴിവാക്കണം .പകൽ സമയം ജനൽ വാതിൽ എന്നിവ തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തണം .ബാത്റൂം വീര്യം കൂടിയ ലോഷൻ കൊണ്ട് പതിവായി വൃത്തിയാക്കണം .പറ്റുമെങ്കിൽ Mosquito Repellent പകലും കൂടി ഉപയോഗിക്കണം .
ഡെങ്കിപ്പനി.
ഇപ്പോൾ നമ്മുടെ നാട്ടിലെ ഒരു പ്രശ്നക്കാരനായിരിക്കുന്നു. എന്നാൽ ഇത്ര ഭീകരണാണോ ഡെങ്കി?
അല്ല, പക്ഷേ നമ്മൾ ഭീകരനാക്കുന്നുണ്ട്.

എന്താണ് ഡെങ്കിപ്പനി?
ഫ്ലാവി വൈറസ് ഗ്രൂപ്പിൽപെട്ട ഡെങ്കി വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ്. ഏഡിസ് ഈജ്പ്റ്റി എന്ന കൊതുക് (കൊതുകിന്റെ കാലിൽ വെള്ളയും കറുപ്പും ഇടകലർന്ന നിറമാണ് ) പരത്തുന്ന വൈറസാണ്. ഡെങ്കി വൈറസ് അഞ്ച് തരം ഉണ്ട്. കൊതുക് കടിച്ചതിനു ശേഷം 4 - 10 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും. ഡെങ്കി വൈറസ് 1,2,3,4,5 തരങ്ങളുണ്ടെന്ന് പറഞ്ഞല്ലോ, ഇതിൽ ഒരു തരത്തിൽപെട്ട വൈറസ് ഒരിക്കൾ വന്നാൽ പിന്നീട് ആ തരം വൈറസ് ബാധ വരില്ല. ഉദാഹരണത്തിന് ഡെങ്കി വൈറസ് 1 ബാധിച്ചയാൾക്ക് പിന്നീട് 1 മൂലം പനിവരില്ല.

എല്ലാ ഡെങ്കിപ്പനിയും അപകടരമാണോ?
അല്ല, 80- 90 % പേർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാറില്ല, അതിനാൽ തന്നെ ഭൂരീപക്ഷം പനിരോഗികളും തങ്ങൾക്ക് വന്നത് ഡെങ്കിപ്പനിയാണെന്ന് അറിയാറില്ല.

എന്താണ് രോഗലക്ഷണങ്ങളും ചികിത്സയും?
ഡെങ്കിപ്പനിക്ക് മൂന്നു ഘട്ടങ്ങളുണ്ട്

1. പനി ഘട്ടം
അതിശക്തമായ പനിയോട് കൂടി തുടങ്ങുന്ന ഈ ഘട്ടം 2 - 7 ദിവസം നീണ്ട് നിൽക്കാം. ഈ ഘട്ടം പലരും നിസ്സാരവൽക്കരിക്കുന്നതാണ് ഡെങ്കിപ്പനി അപകടരമായ രീതിയിലേക്ക് മാറാൻ കാരണം. നിർബന്ധമായും പരിപൂർണ്ണ വിശ്രമവും കരുതലുകളും വേണം.
പനിയുടെ കൂടെ ശരീരവേദന, സന്ധികൾക്ക് വേദന, ശക്തമായ തലവേദന, വിശപ്പില്ലായ്മ , ക്ഷീണം, ഓക്കാനം, ശർദ്ദി ഇവ കാണാം. അപൂർവ്വമായി തൊണ്ടവേദനയും കാണാം.
ഈ ഘട്ടത്തിൽ പാരസിറ്റമോൾ ഗുളികകളും വിശ്രമവും മാത്രം മതി. 1- 1 1/2 ( ഒന്നു മുതൽ ഒന്നര ലിറ്റർ ) വെള്ളം കുടിക്കണം. യാതൊരു കാരണവശാലും മറ്റു വേദനസംഹാരികളോ പേശികളിൽ ( IM - Intramuscular injection ) ഇൻജക്ഷനോ എടുക്കരുത്. നാല് ദിവസമായിട്ടും പനി കുറയുന്നില്ലെങ്കിൽ രക്ത പരിശോധന നടത്തുക. CBC,SGPT മാത്രം മതിയാകും. രക്തത്തിൽ ശ്വേതാണുക്കളുടെ (WBC or Total count ) അളവ് കുറയുന്നതാണ് ആദ്യ സൂചന. പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവ് ചിലപ്പോൾ സാധാരണ അളവിൽ കണ്ടേക്കാം. ( പ്ലേറ്റ്ലെറ്റ് കൗണ്ട് സാധാരണ അളവിൽ കണ്ട് ഡെങ്കിയല്ല എന്ന് കരുതരുത് എന്നർത്ഥം )
ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സ നിശ്ചയിക്കുക. ക്ഷീണമോ മറ്റു അപകടരമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുക ( സാധാരണയായി പ്ലേറ്റ്ലെറ്റിന്റെ അളവ് 50000-ൽ താഴെയാണെങ്കിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും)

അടുത്ത ഘട്ടമാണ് ഏറ്റവും അപകടകരം,

2. നിർണായക ഘട്ടം ( Critical phase )
ഈ ഘട്ടത്തിൽ പനി നിശ്ശേഷം വിട്ടുമാറിയിട്ടുണ്ടാകും, പക്ഷേ ഡെങ്കിപ്പനിയുടെ നിർണ്ണായകമായ പ്രശ്നങ്ങൾ ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. ഈ ഘട്ടം 1-3 ദിവസം നീണ്ടു നിൽക്കാം. പനിമാറി എന്ന ധാരണയിൽ ആളുകൾ വീണ്ടും ജോലികളിൽ ഏർപ്പെടുന്ന സമയമാണിത്.

ഈ ഘട്ടത്തിൽ ശക്തമായ വയറുവേദന, ശർദ്ദി, പതിവിൽ കൂടുതൽ ക്ഷീണം, അസ്വസ്തത, കൈകാലുകളിൽ ചുവന്ന കത്തുകൾ , മോണയിൽ നിന്ന് രക്തം, മലം കറുത്തനിറത്തിൽ കാണപ്പെടുക, ഹൃദയമിടിപ്പിൽ വ്യത്യാസം, പ്രജ്ഞയിൽ വ്യത്യാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.

ശരീരത്തിലെ ഏറ്റവും ചെറിയ രക്തക്കുഴലുകളിലൂടെ രക്തസ്രാവം ( Capillary leak ) ഉണ്ടാവാൻ സാധ്യതയുള്ള ഘട്ടമാണിത്. ശ്വേതാണുക്കളുടെ അളവ് ( WBC count ) ക്രമാനുഗതമായി കുറയുകയും അതോടൊപ്പം പ്ലേറ്റ്ലെറ്റുകളുടെ ( Platelet count ) അളവും കുറയും. PCV ( Hematocrit ) കൂടുന്നതും ഈ ഘട്ടത്തിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടാകുമ്പോൾ PCV ഉയരുന്നു.
ഡെങ്കിപ്പനിയുടെ രോഗനിർണ്ണയത്തിനായി Dengue NS1 , IgM ടെസ്റ്റുകളും ഈ ഘട്ടത്തിൽ നടത്തുന്നു. ( എല്ലാ ഡെങ്കിപ്പനി രോഗികളിലും ഈ ടെസ്റ്റ് വഴി രോഗനിർണ്ണയം സാധ്യമല്ല, അത് ഈ കാർഡ് ടെസ്റ്റുകളുടെ ഒരു ന്യൂനതയാണ്. ) ഡെങ്കി വൈറസിനെതിരേ മരുന്നുകൾ ലഭ്യമല്ല, അതിനാൽ തന്നെ ഡെങ്കി ടെസ്റ്റ് ഫലം ചികിത്സാരീതിയെ സ്വാധീനിക്കുന്നില്ല. രോഗിക്ക് ഡെങ്കിപ്പനിമൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ചെയ്യുന്നത്.

ഈ ഘട്ടത്തിൽ IV fluids നൽകേണ്ടി വരും. സാധാരണഗതിയിൽ IV fluids മാത്രം മതിയാകും.
പ്ലേറ്റ്ലെറ്റുകൾ കുറയുന്നതു കൊണ്ട് മാത്രം ഒരാൾക്ക് രക്തം നല്കേണ്ടതില്ല. ( പതിനായിരത്തിൽ ( 10000 ) താഴെ പ്ലേറ്റ്ലെറ്റ് അളവ് കുറഞ്ഞവർക്ക് പലർക്കും രക്തം നൽകേണ്ടിവന്നിട്ടില്ല ഇതു വരെ, പക്ഷേ രക്തസ്രാവം കാരണം ഇരുപതിനായിരത്തിൽ (20000 ) കൂടുതൽ പ്ലേറ്റ്ലെറ്റുണ്ടായിട്ടും രക്തം നൽകേണ്ടി വന്നോക്കം. അപ്പോൾ വെറും പ്ലേറ്റ്ലെറ്റിന്റെ അളവ് വച്ച് രക്തം നൽകരുത്.
രക്തം നൽകേണ്ടിവന്നാൽ പ്ലേറ്റ്ലെറ്റ് ഘടകം മാത്രം നൽകരുത്, മറിച്ച് മുഴുവൻ ഘടകങ്ങളുമടങ്ങിയ രക്തം ( Whole blood ) വേണം നൽകാൻ. മുകളിൽ പറഞ്ഞതു പോലെ രക്തക്കുഴലുകളിൽ നിന്ന് രക്തസ്രാവം മൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്, അല്ലാതെ പ്ലേറ്റ്ലെറ്റ് കുറയുന്നത് മൂലമല്ല.

ഈ ഘട്ടത്തിൽ കരളിന്റെ വീക്കം, ഹൃദയമിടിപ്പിൽ വ്യത്യാസം, തലച്ചോറിന് ക്ഷതം ഇവ കണ്ടേക്കാം. SGPT, SGOT എന്നിവയുടെ അളവുകൾ കൂടിയേക്കാം.ECG,Ultrasound, Chest X-ray ,CT Brain എന്നീ പരിശോധനകളും വേണ്ടിവന്നേക്കാം.

3. ഭേദമാവുന്ന ഘട്ടം ( Recovery phase )
നിർണ്ണായക ഘട്ടം തരണം ചെയ്തുകഴിഞ്ഞാൽ പിന്നെ ഭയപ്പെടേണ്ടതില്ല. രക്തക്കുഴലിലൂടെ നഷ്ടപ്പെട്ട രക്തഘടകം തിരിച്ച് സ്വാംശീകരിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ് (48-72 മണിക്കൂർ ). ഈ ഘട്ടത്തിൽ IV fluids നൽകേണ്ടതില്ല, അഥവാ നൽകുകയാണെങ്കിൽ മേൽപ്പറഞ്ഞ തിരിച്ചെടുക്കപ്പെടുന്ന രക്തഘടകങ്ങൾ കാരണം വന്നേക്കാവുന്ന fluid overload മനസ്സിൽ കരുതണം. ശ്വേതാണുക്കളുടെ ( WBC Count ) അളവാണ് ആദ്യം ഉയർന്നു തുടങ്ങുക, അതിനു ശേഷം രണ്ട് മൂന്ന് ദിവസത്തിനുശേഷമേ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഉയരൂ. ഇതോടൊപ്പം വിശപ്പു സാധാരണഗതിയിലാകും,ക്ഷീണം കുറയും.

പനിവന്നാൽ 3-4 ദിവസം വീട്ടിൽ വിശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക.
മേൽപറഞ്ഞ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ഡെങ്കിപ്പനി കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ തനിയെ മാറുന്ന രോഗമാണ്. സാധാര ഗതിയിൽ 10 ദിവസം കൊണ്ട് പരിപൂർണ്ണ സുഖം പ്രാപിക്കാം:

Saturday, May 13, 2017

*ആര്യന്മാരുടെ പരസ്യമായ ലൈംഗിക വേഴ്ചകളും മാംസാഹാരവും

*ആര്യന്മാരുടെ പരസ്യമായ ലൈംഗിക വേഴ്ചകളും മാംസാഹാരവും - ഡോ ബി ആര്‍ അംബേഡ്കര്‍*

പരിഭാഷ: ഇഗ്നേഷ്യസ് കാക്കനാടന്‍
പുസ്തകം: അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍ . വാല്യം 7
പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിട്ടൂട്ട്.
പേജുകള്‍; 10, 11, 12.

തുറസ്സായ സ്ഥലത്തുവെച്ചും മറ്റു ജനങ്ങള്‍ കാണ്‍കെയും സ്ത്രീകളുമായി വേഷ്ച നടത്തുവാന്‍ ആര്യന്മാര്‍ക്ക് കൂസലില്ലായിരുന്നു. ഋഷിമാര്‍ വന്ദേവ്യവ്രതം എന്നറിയപ്പെടുന്ന മതപരമായ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. യജ്ഞഭൂമിയില്‍ വെച്ചാണ് ഇത് നടത്തിയിരുന്നത്. ഏതെങ്കിലും ഒരു സ്ത്രീ അവിടെ ചെന്ന് ലേംഗിക വേഴ്ചക്കുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് നിറവേറ്റണമെന്ന് മുനിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്താല്‍ മുനി തല്‍ക്ഷണം തുറസ്സായ ആ യജ്ഞഭൂയില്‍ വെച്ച് പരസ്യമായി അവളുമായി വേഴ്ച നടത്തുമായിരുന്നു. ഇതിന് പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. സത്യവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പരാശര മഹര്‍ഷിയുടെ കഥയും ദീര്‍ഘതമസ്സിന്റെ കഥയും ഇക്കൂട്ടത്തില്‍ പെടുന്നു. ഈ ആചാരം സാധാരണമായിരുന്നു എന്നതിന് തെളിവാണ് അയോനി എന്ന വാക്ക്. അയോനി എന്ന വാക്കിന്റെ അര്‍ത്ഥം അമലോത്ഭവം എന്നാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. പക്ഷെ, ആ വാക്കിന്റെ അര്‍ത്ഥം അതല്ല. യോനി എന്ന വാക്കിന് ആദ്യമുണ്ടായിരുന്ന അര്‍ത്ഥം വീട് എന്നാണ്. അയോനി എന്നാല്‍ വീട്ടിനു പുറത്തുവെച്ച്, അതായത്, വെളിമ്പ്രദേശത്തു വെച്ച് ഉണ്ടായ ഗര്‍ഭധാരണം എന്നാണര്‍ത്ഥം. ഈ ആചാരത്തില്‍ എന്തെങ്കിലും തെറ്റുള്ളതായി കരുതപ്പെട്ടിരുന്നില്ല; സീതയും ദ്രൗപദിയും അയോനിജകളാണെന്ന വസ്തുതയില്‍ നിന്ന് ഇത് വ്യക്തമാകുന്നു. അതുപോലെതന്നെ, ഇതുവളരെ സാധാരണവുമായിരുന്നു; ഇതിനെതിരായി മതപരമായ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നുവെന്ന വസ്തുതയില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു (മഹാഭാരതം - ആദിപര്‍വം, അധ്യായം 106 - 193)

സ്വന്തം സ്ത്രീകളെ കുറച്ചുകാലത്തേക്ക് മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായം ആര്യന്മാരുടെ ഇടയിലുണ്ടായിരുന്നു. മാധവിയുടെ കഥ ഇതിനുദാഹരണമായി എടുത്തുകാട്ടാം. (മഹാഭാരതം - ഉദ്യോഗപര്‍വം, അധ്യായം 106 - 123) യയാതി മഹാരാജാവ് തന്റെ പുത്രിയായ മാധവിയെ ഒരു നിശ്ചിത കാലത്തേക്കായി മൂന്ന് രാജാക്കന്മാര്‍ക്ക് മാറി മാറി വാടകക്ക് കൊടുത്തു. അതിനുശേഷം ഗാലവന്‍ മാധവിയെ വിശ്വാമിത്രന് വിവാഹം ചെയ്തുകൊടുത്തു. ഒരു കുട്ടി ജനിക്കുന്നതുവരെ മാധവി വിശ്വാമിത്രനോടൊപ്പം താമസിച്ചു. പിന്നീട് ഗാലവന്‍ വന്ന് മാധവിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ പിതാവായ യയാതിക്ക് തിരികെ കൊടുത്തു.

സ്ത്രീകളെ താല്‍ക്കാലികമായി മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായത്തിന് പുറമേ, തങ്ങളുടെ ഇടയിലുള്ള ഉത്തമന്മരെക്കൊണ്ട് അവര്‍ക്ക് സന്തത്യുല്‍പ്പാദനം നടത്തിക്കുകയെന്ന മറ്റൊരു സമ്പ്രദായവും ആര്യന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നു. കുടുംബം വളര്‍ത്തുന്ന കാര്യം സസ്യ പ്രജനനത്തെ പോലെയോ, വളര്‍ത്തു മൃഗങ്ങള്‍ക്ക് വംശമേന്മ വരുത്തുന്നതു പോലെയോ ആണ് ആവര്‍ കണക്കാക്കിയിരുന്നത്. ആര്യന്മാരുടെ ഇടയില്‍ ദേവന്മാര്‍ എന്നൊരുകൂട്ടം ആളുകളുണ്ടായിരുന്നു; അവര്‍ ആര്യന്മാര്‍ തന്നെ ആയിരുന്നുവെങ്കിലും അവര്‍ക്ക് കൂടുതല്‍ അന്തസ്സും പൗരുഷവുമുണ്ടായിരുന്നു. ദേവവര്‍ഗത്തില്‍ പെട്ട ആരുമായും ലൈംഗിക വേഴ്ച നടത്താന്‍ ആര്യന്മാര്‍ അവരുടെ സ്ത്രീകളെ അനുവദിച്ചിരുന്നു; നല്ല കുട്ടികള്‍ ജനിക്കട്ടെ എന്ന താത്പ്ര്യമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഈ സമ്പ്രദായം വളരെയേറെ വ്യാപകമായിരുന്നു. തല്‍ഫലമായി ആര്യസ്ത്രീകളെ ആദ്യം അനുഭവിക്കുക എന്നത് തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അവകാശമാണെന്ന് ദേവന്മാര്‍ കരുതിവന്നു. ഈ അവകാശത്തില്‍ നിന്ന് വീണ്ടെടുത്ത് ദേവന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് വിമോചിച്ചിട്ടല്ലാതെ ആര്യ സ്ത്രീയുടെ വിവാഹം നടത്താന്‍ കഴിയുമായിരുന്നില്ല. ഇതിനുവേണ്ടി ദേവന്മാരെ പ്രസാദിപ്പിക്കാന്‍ അവദാനം എന്നറിയപ്പെടുന്ന കര്‍മ്മം അനുഷ്ഠിക്കണമായിരുന്നു. ഹിന്ദുക്കള്‍ എല്ലാ വിവാഹങ്ങളിലും നടത്താറുള്ള ലാജാഹോമം (ഇതിന്റെ വിശദവിവരങ്ങള്‍ 'അശ്വലായനഗൃഹസൂത്ര'ത്തിലുണ്ട്) ആര്യസ്ത്രീയെ ദേവന്മാരുടെ അവകാശത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ഈ നടപടിയുടെ അവശിഷ്ടമാണ്. ലാജാഹോമത്തിലെ അവദാനം വധുവിന്റെ മേല്‍ ദേവന്മാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ നല്‍കുന്ന കൈക്കൂലിയല്ലാതെ മറ്റൊന്നുമല്ല. എല്ലാ ഹിന്ദു വിവാഹങ്ങളിലും സപ്തപദി എന്നൊരു ചടങ്ങുണ്ടല്ലോ; അത്യന്താപേക്ഷിതമായ ചടങ്ങായിട്ടാണ് ഇതിനെ കണക്കാക്കുന്നത്; സപ്തപദിയില്ലാതെ നിയമാനുസൃത വിവാഹമില്ല; ഈ ചടങ്ങിന് ദേവന്മാരുടെ അവകാശവുമായി അവിഭാജ്യ ബന്ധമുണ്ട്. സപ്തപദി എന്നാല്‍ വരന്‍ വധുവിനോടൊത്ത് ഏഴ് ചുവട് നടക്കുക എന്നര്‍ത്ഥം. എന്തുകൊണ്ടാണ് ഇത് അത്യന്താപേക്ഷമായിരിക്കുന്നത്? അതിന്റെ ഉത്തരം ഇതാണ്; ദേവന്മാര്‍ തങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരം കൊണ്ട് സംതൃപ്തരായിട്ടില്ലെങ്കില്‍ ഏഴാമത്തെ ചുവടു വെക്കുന്നതിനു മുമ്പ് വഅവര്‍ക്ക് വധുവിനെ അവകാശപ്പെടാം. ഏഴാമത്തെ ചുവട് വെച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശം ഇല്ലാതാകും; അപ്പോള്‍ വരന് വധുവിനെ കൂട്ടിക്കൊണ്ടുപോയി ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാം; ദേവന്മാര്‍ അതിന് പ്രതിബന്ധമുണ്ടാക്കുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്യുകയില്ല.

ആര്യ സമൂഹത്തില്‍ കന്യകമാര്‍ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കണമെന്ന നിയമം ഉണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാകാതെ തന്നെ ആരുമായും െൈലഗിക ബന്ധം പുലര്‍ത്താനും അയാളില്‍ നിന്ന് സന്തതിയെ നേടാനും കഴിയുമായിരുന്നു. പെണ്‍കുട്ടി എന്ന് അര്‍ത്ഥമുള്ള കന്യക എന്ന വാക്കിന്റെ ധാത്വര്‍ത്ഥത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു. കം ധാതുവില്‍ നിന്നാണ് കന്യക എന്ന വാക്കിന്റെ ഉത്ഭവം; അതിന്റെ അര്‍ത്ഥമാകട്ടെ, ഏതൊരു പുരുഷനും തന്നെത്തന്നെ നല്‍കാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ്. ആര്യ സമൂഹത്തിലെ കന്യകമാര്‍ വിവാഹിതരാകാതെ ഏതു പുരുഷനും അവരെത്തന്നെ നല്‍കിയിരുന്നു വെന്നും അതുവഴി സന്താനങ്ങളെ നേടിയിരുന്നുവെന്നും കുന്തിയുടേയും മത്സ്യഗന്ധിയുടേയും ഉദാഹരണങ്ങള്‍ വെളിവാക്കുന്നു. പാണ്ഡുവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പും പിമ്പും കുന്തിക്ക് വ്യത്യസ്ത പുരുഷന്മാരില്‍ നിന്ന് കുട്ടികള്‍ ഉണ്ടായി. മത്സ്യഗന്ധി ഭീഷ്മരുടെ പിതാവായ ശന്തനുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് പരാശര മഹര്‍ഷിയുമായി ലൈംഗിക വേഴ്ച നടത്തി.

ആര്യന്മാരുടെ ഇടയില്‍ മൃഗ സ്വഭാവവും പരക്കെ ഉണ്ടായിരുന്നു. ദമന്‍ എന്ന മുനി ഒരു പെണ്മാനുമായി സംഭോഗത്തിലേര്‍പ്പെട്ട കഥ പ്രസിദ്ധ മാണല്ലോ. സൂര്യന്‍ ഒരു പെണ്‍കുതിരയുമായി ലൈംഗിക വേഴ്ച നടത്തിയത് മറ്റൊരുദാഹരണമാണ്. ഇക്കൂട്ടത്തില്‍ പരമ നികൃഷ്ടമായ ഉദാഹരണം അശ്വമേധ യജ്ഞത്തിലെ കുതിരയുമായി ഒരു സ്ത്രീ സംഭോഗത്തിലേര്‍പ്പെട്ടതാണ്.

Sunday, May 7, 2017

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം …

ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..

അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..

‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..

ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…

പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..

തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..

തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ
പോവണം..

എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..

കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..

കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..

മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..

എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..

ഒരുമിച്ചൊരു വെയിൽ കായണം..

മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ
തുവർത്തിത്തരണം..

‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …

അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …

നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …

അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു
ചെല്ലണം …

‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം..

ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ
കേക്കണം..

ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..

മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം
,..

..,

,.
,,..









*പെണ്ണു കെട്ടാത്ത എതോ നാറി എഴുതിതാ..*

Saturday, May 6, 2017

പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു മായി..........

പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........



പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........
 എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു....

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................

" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു

 ,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്,

 ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,

 കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്.

 ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

.ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"

"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ.

പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല'

 ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം …

ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..

അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..

‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..

ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…

പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..

തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..

തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ
പോവണം..

എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..

കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..

കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..

മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..

എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..

ഒരുമിച്ചൊരു വെയിൽ കായണം..

മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ
തുവർത്തിത്തരണം..

‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …

അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …

നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …

അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു
ചെല്ലണം …

‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം..

ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ
കേക്കണം..

ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..

മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം
,..

..,

,.
,,..









*പെണ്ണു കെട്ടാത്ത. ഏതോ ഒരുത്തൻ എഴുതിതാ..*

Thursday, May 4, 2017

ഗ്രോബാഗുകളിലെ കൃഷി

ഗ്രോബാഗുകളിലെ കൃഷി 


ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം


എവിടെ കിട്ടും?

കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്

ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

മട്ടുപ്പാവില്‍ നിരത്തുന്പോള്‍

ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.

ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍

ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?

ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച

തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍

ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച

ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.

വ്യാഴാഴ്ച

വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച

വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച

വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച

സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്

കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍

ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

Tuesday, April 25, 2017

പ്രണയം


ഡോക്റ്റർ എനിക്ക് മരിക്കണം!

തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു.

നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ ലോകം വിളിക്കുന്നത് പമ്പര വിഡ്ഢി എന്നായിരിക്കും.

"കേവലം ഒരു പെണ്ണ് .. ഡോക്ടർ എത്ര നിസ്സാരമായിട്ടാണ് പറഞ്ഞത്. അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയാമോ നിങ്ങൾക്ക്?'"

"മറക്കണം ..എത്ര സ്നേഹം കൊടുത്തവളായാലും കൈവിട്ടുപോയാൽ മറന്നു കളയണം"

"അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും സൈക്കാട്രിസ്റ്റ് ആയ താങ്കളുടെ സഹായം തേടില്ലായിരുന്നു.പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ഏഴുതുന്ന സമയത്തു ഉത്തരങ്ങൾ മറന്നു പോയപ്പോൾ മറവി ഒരു ശാപമാണെന്നു ഞാൻ കരുതി.പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു,ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവിയെന്നു. പക്ഷെ ആ അനുഗ്രഹം ലഭിക്കാതെ പോയ ഹതഭാഗ്യനാണ് ഡോക്റ്റർ ഞാൻ"

"കള്ളും കഞ്ചാവും ഉപയോഗിച്ചു ലഹരിയുടെ വഴിയേ നടന്നു നോക്കി,ആരാധനകളും പ്രാർത്ഥനകളുമായി ആത്മീയതയുടെ വഴിയേ നടന്നു പക്ഷെ കഴിയുന്നില്ല ഡോക്റ്റർ അവളെ മറക്കാൻ..എനിക്ക് മരിക്കണം!!

പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?"

"പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക്‌ ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.

"ഹഹഹ "ഡോക്റ്റർ ഉറക്കെ ചിരിച്ചു."എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ"

"അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന്‌ മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ"

ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല"

"പറയാം ഡോക്റ്റർ അതൊരു വലിയ കഥയാണ്"

"എനിക്ക് സമയമുണ്ട്,പക്ഷെ എഴുതി എഫ് ബി യിലിട്ടാൽ ലൈക്ക്‌ കുറയും,നീളക്കൂടുതൽ കാരണം അധികമാരും വായിക്കില്ല, any way തുടങ്ങിക്കോളൂ..

"ഒരു ശരാശരിക്കും താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.പല ജോലിയും നോക്കി.ഒടുവിൽ ബാംഗ്ലൂരിൽ നിന്നുംഹോൾസെയിൽ റേറ്റിൽ ചെരിപ്പെടുത്തു ഇവിടെ സപ്പ്‌ളൈ ചെയ്യാൻ തുടങ്ങി.മാസത്തിൽ രണ്ട് പ്രാവശ്യം ബാൻഗ്ലൂരിൽ പോവും.വഴിക്കടവ് ഗൂഡല്ലൂർ വഴിയുള്ള ksrtc ഡീലക്സിലാണ് യാത്ര ചെയ്യാറുള്ളത്.ദിവസത്തിന്റെ പകുതിയോളം എടുക്കുന്ന വിരസത നിറഞ്ഞ ആ യാത്രയെ ഞാൻ വെറുത്തിരുന്നു.

ഏപ്രിൽ 13!! മറക്കാൻ കഴിയാത്ത ആ ദിവസം.അന്നത്തെ യാത്രയിൽ എന്റെ സീറ്റിൽ അവളുണ്ടായിരുന്നു. ഒരു തവണയെ ഞാൻ നോക്കിയുള്ളൂ ..തരിച്ചിരുന്നു പോയി .അത്രക്ക് മനോഹരിയായിരുന്നു അവൾ.സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ള ഏതോ സെലിബ്രിറ്റി യെ പോലെ തോന്നി എനിക്ക്.ഇളം റോസ് നിറത്തിലുള്ള ചുരിദാറും വെള്ള ഷോളുമണിഞ് ഹെഡ്‌ഫോണിൽ പാട്ടും കേട്ടു വിൻഡോയിലേക്കു തലയും ചായ്ച്ചു കണ്ണടച്ചു ഇരിക്കുകയായിരുന്നവൾ. മുന്നോട്ടു നീങ്ങുന്ന ബസ്സിന്റെ വേഗതക്കനുസരിച്ചു പാതി തുറന്ന ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിൽ സ്‌ട്രൈട്ടൻ ചെയ്ത അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വന്നപ്പോൾ മുടിയിൽ അവൾ തേച്ചു പിടിപ്പിച്ച ക്രീമിന്റെയും അവൾ പൂശിയ പെർഫ്യുമിന്റെയും ഗന്ധം എന്റെ മൂക്കിലേക്കു അടിച്ചു കയറി.

ഡോക്റ്റർ കുറച്ചു കൂടെ അവനടുത്തേക്ക് നീങ്ങിയിരുന്നു. "എന്നിട്ടു എങ്ങനെയാ നീയവളെ വളച്ചത്'

"പറയാം ഡോക്റ്റർ ,അവളെപോലെ സുന്ദരിയായ,എജ്യൂക്കേറ്റഡ് ആയ ഒരു പെണ്കുട്ടിയേയൊന്നും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല ഡോക്റ്റർ.യാത്ര ഏകദേശം നാലു മണിക്കൂറോളം പിന്നിട്ടു.വഴിക്കടവ് കഴിഞ്ഞു ബസ്സ് ചുരം കയറാൻ തുടങ്ങി.അത്ര സമയം അവളുടെ അടുത്തിരുന്നിട്ടും അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.ചുരം കയറുന്നതിനനുസരിച്ചു കാറ്റിന്റെ തണുപ്പും കൂടി കൂടി വന്നു.പെട്ടെന്നാണ് അവൾ വിൻഡോ വലിച്ചു തുറന്നതും ചർദ്ധിച്ചതും, അവളുടെ ടൈമിംഗ് തെറ്റിയത് കൊണ്ടായിരിക്കണം എന്റെ നെഞ്ചിലും ഷർട്ടിലുമെല്ലാം അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.

കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.

പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..

അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.

ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. "നീ മിടുക്കാനാടാ ..എന്നിട്ടു"

"8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി."

ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ...

ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.

അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.

എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.

തകർന്നു പോയി ഡോക്റ്റർ ഞാൻ.

"എന്താണ് സംഭവിച്ചത്"

എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.

എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.

ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.

തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.

"ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ"

അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി ഒരു ഫുൾ ബോട്ടിൽ കട്ട റം വാങ്ങി.വെള്ളം കൂടെ ചേർക്കാതെ കുടി തുടങ്ങി.

അങ്ങനെ അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .ഒരേ ഒരു തവണ എന്റെ കോൾ എടുക്കാമോ എന്ന്‌.അപ്പോൾ അവൾ തിരിച്ചു വിളിച്ചു. ഇനി എന്തു കള്ളത്തരം പറയാനാ നീ വിളിക്കുന്നത് എന്നു ചോദിച്ചു. പൊട്ടിക്കരഞ്ഞു ഞാൻ...പറയാൻ വാക്കുകളില്ലായിരുന്നു.എങ്കിലും പറയേണ്ടത് അത്യാവശ്യമായിരുന്നു ."മഞ്ചൂ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി.ഒരു നിയോഗം പോലെ നീയെന്റെ സുഹൃത്തായി.പക്ഷെ നീ നിന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.നിന്നെ പോലെ സുന്ദരിയായ പണക്കാരിയായ ഒരു പെണ്കുട്ടിയെ സ്വപ്നം കാണാനുള്ള യോഗ്യത പോലും പ്ലാറ്റ്ഫോമിൽ ചെരിപ്പു വിറ്റു ജീവിക്കുന്ന എനിക്കില്ല.നീ പൂശിയ പെർഫ്യൂം വാങ്ങിത്തരൻ പോലും ഞാൻ മൂന്നു നാലു ദിവസം ജോലി ചെയ്യേണ്ടി വരും.നിന്നെ പറ്റിക്കാനോ ചതിക്കാനോ വേണ്ടി അല്ല ഞാൻ കള്ളം പറഞ്ഞതു.ഞാൻ ഒരു ലോക്കൽ ആണെന്നറിഞ്ഞാൽ എന്നോടുള്ള ബന്ധം നീ ഒഴിവാക്കുമോ എന്നു പേടിച്ചിട്ടാണ്..ഞാനൊരു ദരിദ്ര നാരായണൻ ആണെന്നറിഞ്ഞാൽ കാശുള്ള നീയെന്നെ പ്രണയിക്കാൻ ഇതു സിനിമയൊന്നുമല്ലല്ലോ ..ഞാൻ കള്ളം പറഞ്ഞതത്രയും നിന്നെ കിട്ടാൻ വേണ്ടിയാണ്..നിന്റെ സ്നേഹത്തിനു വേണ്ടിയാണ്..അത്രക്ക്..അത്രക്ക്.. നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..ഞാനൊരു പാവമാണ് മഞ്ചൂ.നിനക്കു ഫോണ് ചെയ്യാൻ വേണ്ടി റീചാർജ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന കയ്യിൽ കാശില്ലാത്ത തെണ്ടി...

പൊട്ടിക്കരഞ്ഞു പോയി ഡോക്റ്ററെ ഞാൻ..

കർച്ചീഫ് എടുത്തു മുഖം തുടച്ചു ഡോക്റ്റർ പറഞ്ഞു. "ഞാനും".. എന്നിട്ട് അവൾ എന്തു പറഞ്ഞു.

"I love you  എന്ന്‌.. എന്റെ സംസാരത്തിലെ കണ്ണീരിലെ ആത്മാർത്ഥത അവൾക്കിഷ്ടപ്പെട്ടു. ഷാ അന്നത്തെ ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം മൂന്നും നാലും പേർ വീതം പിറകെ നടക്കുന്നുമുണ്ട്.എന്നിട്ടും അവരൊടുന്നും തോന്നാത്ത ഇഷ്ട്ടം നിന്നോട് തോന്നണം എന്നുണ്ടെങ്കിൽ അതു നിന്റെ കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.

ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.

സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.

 സിസ്റ്റർ വാതിലടച്ചു പോയി.

"നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ"

ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?

"ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ"

എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട്‌ കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.

Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.

ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.

"അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.

"ആദ്യത്തെ ദിവസം അവൾ താഴെയും ഞാൻ ബെഡിലുമാണ് കിടന്നത്.രാത്രിയായപ്പോൾ ഞാൻ പതിയെ താഴേക്കിറങ്ങി അവളെ കെട്ടിപ്പിടിച്ചു..

ഡോക്റ്റർ ഒരു മെഡിക്കൽ റപ്പ് കാണാൻ വന്നിരിക്കുന്നു. നഴ്സ് വാതിൽ തുറന്നു പറഞ്ഞു.
"ഹോ അവനോടു പോയി തൂങ്ങി ചാവാൻ പറ. ഒരു മെഡിക്കൽ റപ്പ്'

ശരി ഡോക്റ്റർ നഴ്സ് വാതിലടച്ചു.  "നീ പറ'

അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.

"എങ്ങോട്ടാ പോയത്"

ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.

പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ.

"ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു."

വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..

പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.

"അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?'

അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ...എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.
.ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ..
ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.

കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ...

എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..

സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും

എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.

"എന്നിട്ട്"

പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു...ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ...പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ...

ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട്  മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..

 നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്...അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ...

ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.

എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..

വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം "ആവശ്യവും കഴിഞ്ഞു" യൂസ് ആൻഡ് ത്രോ പ്രണയം ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്‌ഥനാണ് നീ.ചികിത്സ വേണ്ടത് നിനക്കല്ല,  ജാതിയും,മതവും,സാമ്പത്തികവും,നോക്കി ജനങ്ങളെ വേർതിരിക്കുന്ന ഹൃദയ ശൂന്യരായ ഇവിടത്തെ സമൂഹത്തിനാണ്.ന്യൂനപക്ഷമെന്നും,BPL എന്നും,obc പട്ടിക ജാതി തുടങ്ങിയ ഓമനപ്പേരിട്ടു മനുഷ്യരെ തരം തിരിക്കുന്ന ഇവിടത്തെ ഭരണ കർത്താക്കൾക്കാണ്.. നീ പോ..മരിക്കാനല്ല. ജീവിക്കാൻ..

അവൻ ഡോക്റ്ററെ ഒന്നു നോക്കി ..പിന്നെ വാതിൽ തുറന്നു പതിയെ നടന്നകന്നു.

വാതിൽ തുറന്നു അവൻ നടന്നുകലുന്നതും നോക്കി ഡോക്റ്റർ നേടുവീർപ്പെട്ടു.
*ഷാഹുൽ മലയിൽ*
Related Posts Plugin for WordPress, Blogger...