Saturday, May 13, 2017

*ആര്യന്മാരുടെ പരസ്യമായ ലൈംഗിക വേഴ്ചകളും മാംസാഹാരവും

*ആര്യന്മാരുടെ പരസ്യമായ ലൈംഗിക വേഴ്ചകളും മാംസാഹാരവും - ഡോ ബി ആര്‍ അംബേഡ്കര്‍*

പരിഭാഷ: ഇഗ്നേഷ്യസ് കാക്കനാടന്‍
പുസ്തകം: അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍ . വാല്യം 7
പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിട്ടൂട്ട്.
പേജുകള്‍; 10, 11, 12.

തുറസ്സായ സ്ഥലത്തുവെച്ചും മറ്റു ജനങ്ങള്‍ കാണ്‍കെയും സ്ത്രീകളുമായി വേഷ്ച നടത്തുവാന്‍ ആര്യന്മാര്‍ക്ക് കൂസലില്ലായിരുന്നു. ഋഷിമാര്‍ വന്ദേവ്യവ്രതം എന്നറിയപ്പെടുന്ന മതപരമായ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. യജ്ഞഭൂമിയില്‍ വെച്ചാണ് ഇത് നടത്തിയിരുന്നത്. ഏതെങ്കിലും ഒരു സ്ത്രീ അവിടെ ചെന്ന് ലേംഗിക വേഴ്ചക്കുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് നിറവേറ്റണമെന്ന് മുനിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്താല്‍ മുനി തല്‍ക്ഷണം തുറസ്സായ ആ യജ്ഞഭൂയില്‍ വെച്ച് പരസ്യമായി അവളുമായി വേഴ്ച നടത്തുമായിരുന്നു. ഇതിന് പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. സത്യവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പരാശര മഹര്‍ഷിയുടെ കഥയും ദീര്‍ഘതമസ്സിന്റെ കഥയും ഇക്കൂട്ടത്തില്‍ പെടുന്നു. ഈ ആചാരം സാധാരണമായിരുന്നു എന്നതിന് തെളിവാണ് അയോനി എന്ന വാക്ക്. അയോനി എന്ന വാക്കിന്റെ അര്‍ത്ഥം അമലോത്ഭവം എന്നാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. പക്ഷെ, ആ വാക്കിന്റെ അര്‍ത്ഥം അതല്ല. യോനി എന്ന വാക്കിന് ആദ്യമുണ്ടായിരുന്ന അര്‍ത്ഥം വീട് എന്നാണ്. അയോനി എന്നാല്‍ വീട്ടിനു പുറത്തുവെച്ച്, അതായത്, വെളിമ്പ്രദേശത്തു വെച്ച് ഉണ്ടായ ഗര്‍ഭധാരണം എന്നാണര്‍ത്ഥം. ഈ ആചാരത്തില്‍ എന്തെങ്കിലും തെറ്റുള്ളതായി കരുതപ്പെട്ടിരുന്നില്ല; സീതയും ദ്രൗപദിയും അയോനിജകളാണെന്ന വസ്തുതയില്‍ നിന്ന് ഇത് വ്യക്തമാകുന്നു. അതുപോലെതന്നെ, ഇതുവളരെ സാധാരണവുമായിരുന്നു; ഇതിനെതിരായി മതപരമായ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നുവെന്ന വസ്തുതയില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു (മഹാഭാരതം - ആദിപര്‍വം, അധ്യായം 106 - 193)

സ്വന്തം സ്ത്രീകളെ കുറച്ചുകാലത്തേക്ക് മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായം ആര്യന്മാരുടെ ഇടയിലുണ്ടായിരുന്നു. മാധവിയുടെ കഥ ഇതിനുദാഹരണമായി എടുത്തുകാട്ടാം. (മഹാഭാരതം - ഉദ്യോഗപര്‍വം, അധ്യായം 106 - 123) യയാതി മഹാരാജാവ് തന്റെ പുത്രിയായ മാധവിയെ ഒരു നിശ്ചിത കാലത്തേക്കായി മൂന്ന് രാജാക്കന്മാര്‍ക്ക് മാറി മാറി വാടകക്ക് കൊടുത്തു. അതിനുശേഷം ഗാലവന്‍ മാധവിയെ വിശ്വാമിത്രന് വിവാഹം ചെയ്തുകൊടുത്തു. ഒരു കുട്ടി ജനിക്കുന്നതുവരെ മാധവി വിശ്വാമിത്രനോടൊപ്പം താമസിച്ചു. പിന്നീട് ഗാലവന്‍ വന്ന് മാധവിയെ കൂട്ടിക്കൊണ്ടുപോയി അവളുടെ പിതാവായ യയാതിക്ക് തിരികെ കൊടുത്തു.

സ്ത്രീകളെ താല്‍ക്കാലികമായി മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുന്ന സമ്പ്രദായത്തിന് പുറമേ, തങ്ങളുടെ ഇടയിലുള്ള ഉത്തമന്മരെക്കൊണ്ട് അവര്‍ക്ക് സന്തത്യുല്‍പ്പാദനം നടത്തിക്കുകയെന്ന മറ്റൊരു സമ്പ്രദായവും ആര്യന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നു. കുടുംബം വളര്‍ത്തുന്ന കാര്യം സസ്യ പ്രജനനത്തെ പോലെയോ, വളര്‍ത്തു മൃഗങ്ങള്‍ക്ക് വംശമേന്മ വരുത്തുന്നതു പോലെയോ ആണ് ആവര്‍ കണക്കാക്കിയിരുന്നത്. ആര്യന്മാരുടെ ഇടയില്‍ ദേവന്മാര്‍ എന്നൊരുകൂട്ടം ആളുകളുണ്ടായിരുന്നു; അവര്‍ ആര്യന്മാര്‍ തന്നെ ആയിരുന്നുവെങ്കിലും അവര്‍ക്ക് കൂടുതല്‍ അന്തസ്സും പൗരുഷവുമുണ്ടായിരുന്നു. ദേവവര്‍ഗത്തില്‍ പെട്ട ആരുമായും ലൈംഗിക വേഴ്ച നടത്താന്‍ ആര്യന്മാര്‍ അവരുടെ സ്ത്രീകളെ അനുവദിച്ചിരുന്നു; നല്ല കുട്ടികള്‍ ജനിക്കട്ടെ എന്ന താത്പ്ര്യമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഈ സമ്പ്രദായം വളരെയേറെ വ്യാപകമായിരുന്നു. തല്‍ഫലമായി ആര്യസ്ത്രീകളെ ആദ്യം അനുഭവിക്കുക എന്നത് തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള അവകാശമാണെന്ന് ദേവന്മാര്‍ കരുതിവന്നു. ഈ അവകാശത്തില്‍ നിന്ന് വീണ്ടെടുത്ത് ദേവന്മാരുടെ നിയന്ത്രണത്തില്‍ നിന്ന് വിമോചിച്ചിട്ടല്ലാതെ ആര്യ സ്ത്രീയുടെ വിവാഹം നടത്താന്‍ കഴിയുമായിരുന്നില്ല. ഇതിനുവേണ്ടി ദേവന്മാരെ പ്രസാദിപ്പിക്കാന്‍ അവദാനം എന്നറിയപ്പെടുന്ന കര്‍മ്മം അനുഷ്ഠിക്കണമായിരുന്നു. ഹിന്ദുക്കള്‍ എല്ലാ വിവാഹങ്ങളിലും നടത്താറുള്ള ലാജാഹോമം (ഇതിന്റെ വിശദവിവരങ്ങള്‍ 'അശ്വലായനഗൃഹസൂത്ര'ത്തിലുണ്ട്) ആര്യസ്ത്രീയെ ദേവന്മാരുടെ അവകാശത്തില്‍ നിന്ന് വീണ്ടെടുക്കുന്ന ഈ നടപടിയുടെ അവശിഷ്ടമാണ്. ലാജാഹോമത്തിലെ അവദാനം വധുവിന്റെ മേല്‍ ദേവന്മാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ നല്‍കുന്ന കൈക്കൂലിയല്ലാതെ മറ്റൊന്നുമല്ല. എല്ലാ ഹിന്ദു വിവാഹങ്ങളിലും സപ്തപദി എന്നൊരു ചടങ്ങുണ്ടല്ലോ; അത്യന്താപേക്ഷിതമായ ചടങ്ങായിട്ടാണ് ഇതിനെ കണക്കാക്കുന്നത്; സപ്തപദിയില്ലാതെ നിയമാനുസൃത വിവാഹമില്ല; ഈ ചടങ്ങിന് ദേവന്മാരുടെ അവകാശവുമായി അവിഭാജ്യ ബന്ധമുണ്ട്. സപ്തപദി എന്നാല്‍ വരന്‍ വധുവിനോടൊത്ത് ഏഴ് ചുവട് നടക്കുക എന്നര്‍ത്ഥം. എന്തുകൊണ്ടാണ് ഇത് അത്യന്താപേക്ഷമായിരിക്കുന്നത്? അതിന്റെ ഉത്തരം ഇതാണ്; ദേവന്മാര്‍ തങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരം കൊണ്ട് സംതൃപ്തരായിട്ടില്ലെങ്കില്‍ ഏഴാമത്തെ ചുവടു വെക്കുന്നതിനു മുമ്പ് വഅവര്‍ക്ക് വധുവിനെ അവകാശപ്പെടാം. ഏഴാമത്തെ ചുവട് വെച്ചുകഴിഞ്ഞാല്‍ അവരുടെ അവകാശം ഇല്ലാതാകും; അപ്പോള്‍ വരന് വധുവിനെ കൂട്ടിക്കൊണ്ടുപോയി ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാം; ദേവന്മാര്‍ അതിന് പ്രതിബന്ധമുണ്ടാക്കുകയോ, അവരെ ഉപദ്രവിക്കുകയോ ചെയ്യുകയില്ല.

ആര്യ സമൂഹത്തില്‍ കന്യകമാര്‍ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കണമെന്ന നിയമം ഉണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാകാതെ തന്നെ ആരുമായും െൈലഗിക ബന്ധം പുലര്‍ത്താനും അയാളില്‍ നിന്ന് സന്തതിയെ നേടാനും കഴിയുമായിരുന്നു. പെണ്‍കുട്ടി എന്ന് അര്‍ത്ഥമുള്ള കന്യക എന്ന വാക്കിന്റെ ധാത്വര്‍ത്ഥത്തില്‍ നിന്ന് ഇത് വ്യക്തമാകുന്നു. കം ധാതുവില്‍ നിന്നാണ് കന്യക എന്ന വാക്കിന്റെ ഉത്ഭവം; അതിന്റെ അര്‍ത്ഥമാകട്ടെ, ഏതൊരു പുരുഷനും തന്നെത്തന്നെ നല്‍കാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ്. ആര്യ സമൂഹത്തിലെ കന്യകമാര്‍ വിവാഹിതരാകാതെ ഏതു പുരുഷനും അവരെത്തന്നെ നല്‍കിയിരുന്നു വെന്നും അതുവഴി സന്താനങ്ങളെ നേടിയിരുന്നുവെന്നും കുന്തിയുടേയും മത്സ്യഗന്ധിയുടേയും ഉദാഹരണങ്ങള്‍ വെളിവാക്കുന്നു. പാണ്ഡുവുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പും പിമ്പും കുന്തിക്ക് വ്യത്യസ്ത പുരുഷന്മാരില്‍ നിന്ന് കുട്ടികള്‍ ഉണ്ടായി. മത്സ്യഗന്ധി ഭീഷ്മരുടെ പിതാവായ ശന്തനുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് പരാശര മഹര്‍ഷിയുമായി ലൈംഗിക വേഴ്ച നടത്തി.

ആര്യന്മാരുടെ ഇടയില്‍ മൃഗ സ്വഭാവവും പരക്കെ ഉണ്ടായിരുന്നു. ദമന്‍ എന്ന മുനി ഒരു പെണ്മാനുമായി സംഭോഗത്തിലേര്‍പ്പെട്ട കഥ പ്രസിദ്ധ മാണല്ലോ. സൂര്യന്‍ ഒരു പെണ്‍കുതിരയുമായി ലൈംഗിക വേഴ്ച നടത്തിയത് മറ്റൊരുദാഹരണമാണ്. ഇക്കൂട്ടത്തില്‍ പരമ നികൃഷ്ടമായ ഉദാഹരണം അശ്വമേധ യജ്ഞത്തിലെ കുതിരയുമായി ഒരു സ്ത്രീ സംഭോഗത്തിലേര്‍പ്പെട്ടതാണ്.

Sunday, May 7, 2017

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം …

ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..

അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..

‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..

ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…

പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..

തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..

തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ
പോവണം..

എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..

കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..

കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..

മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..

എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..

ഒരുമിച്ചൊരു വെയിൽ കായണം..

മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ
തുവർത്തിത്തരണം..

‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …

അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …

നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …

അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു
ചെല്ലണം …

‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം..

ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ
കേക്കണം..

ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..

മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം
,..

..,

,.
,,..









*പെണ്ണു കെട്ടാത്ത എതോ നാറി എഴുതിതാ..*

Saturday, May 6, 2017

പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു മായി..........

പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........



പരീക്ഷയിൽ തോറ്റവർക്കും മാർക്ക് കുറഞ്ഞവർക്കു
മായി..........
 എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു....

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................

" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു

 ,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്,

 ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,

 കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്.

 ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

.ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"

"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ.

പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല'

 ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കെട്ടിയ പെണ്ണിനെ ഒന്നൂടെ പ്രണയിക്കണം..

കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ എന്റെ കയ്യെടുത്തു മാറ്റി എഴുന്നേറ്റു പോവാനൊരുങ്ങുമ്പോ
വലിച്ചു മാറിലേക്കിടണം …

ചുടു കാപ്പിയുമായി വരുമ്പൊ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..

അടുക്കളയിലെ ജോലിത്തിരക്കിനിടയിലും
അമ്മയുടെ കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..

‘വിട് അമ്മയിപ്പോ വരുമെ’ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..

ഭക്ഷണം വിളമ്പിത്തരുമ്പോ ആരുടേയും കണ്ണിൽപ്പെടാതെ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം…

പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..

തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..

തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ
പോവണം..

എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തിക്കൊടുക്കണം..

കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..

കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മോളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..

മാനത്തൂടെ ചീറിപ്പായുന്ന റോക്കേറ്റോരണ്ണം ചൂണ്ടിക്കാണിച്ചു കൊടുക്കണം..

എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..

ഒരുമിച്ചൊരു വെയിൽ കായണം..

മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ
തുവർത്തിത്തരണം..

‘ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ’ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം …

അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം …

നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം …

അമ്മയുറങ്ങിയെന്നുറപ്പ് വരുത്തി നേരേ അടുക്കളയിലോട്ടു
ചെല്ലണം …

‘പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ’ന്നും പറഞ്ഞവളെ
സഹായിക്കണം..

ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ ‘കള്ളനെ’ന്നു വിളിയൊന്നൂടെ
കേക്കണം..

ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു കീഴടക്കണം ..

മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം
,..

..,

,.
,,..









*പെണ്ണു കെട്ടാത്ത. ഏതോ ഒരുത്തൻ എഴുതിതാ..*

Thursday, May 4, 2017

ഗ്രോബാഗുകളിലെ കൃഷി

ഗ്രോബാഗുകളിലെ കൃഷി 


ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം


എവിടെ കിട്ടും?

കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്

മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്

ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.

മട്ടുപ്പാവില്‍ നിരത്തുന്പോള്‍

ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.

ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍

ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.

എന്താണീ സിലബസ് ?

ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.

തിങ്കളാഴ്ച

തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍

ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.

ബുധനാഴ്ച

ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.

വ്യാഴാഴ്ച

വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക

വെള്ളിയാഴ്ച

വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും

ശനിയാഴ്ച

വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി

ഞായറാഴ്ച

സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്

കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍

ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944
Related Posts Plugin for WordPress, Blogger...