Tuesday, April 25, 2017

പ്രണയം


ഡോക്റ്റർ എനിക്ക് മരിക്കണം!

തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു.

നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ ലോകം വിളിക്കുന്നത് പമ്പര വിഡ്ഢി എന്നായിരിക്കും.

"കേവലം ഒരു പെണ്ണ് .. ഡോക്ടർ എത്ര നിസ്സാരമായിട്ടാണ് പറഞ്ഞത്. അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയാമോ നിങ്ങൾക്ക്?'"

"മറക്കണം ..എത്ര സ്നേഹം കൊടുത്തവളായാലും കൈവിട്ടുപോയാൽ മറന്നു കളയണം"

"അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും സൈക്കാട്രിസ്റ്റ് ആയ താങ്കളുടെ സഹായം തേടില്ലായിരുന്നു.പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ഏഴുതുന്ന സമയത്തു ഉത്തരങ്ങൾ മറന്നു പോയപ്പോൾ മറവി ഒരു ശാപമാണെന്നു ഞാൻ കരുതി.പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു,ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവിയെന്നു. പക്ഷെ ആ അനുഗ്രഹം ലഭിക്കാതെ പോയ ഹതഭാഗ്യനാണ് ഡോക്റ്റർ ഞാൻ"

"കള്ളും കഞ്ചാവും ഉപയോഗിച്ചു ലഹരിയുടെ വഴിയേ നടന്നു നോക്കി,ആരാധനകളും പ്രാർത്ഥനകളുമായി ആത്മീയതയുടെ വഴിയേ നടന്നു പക്ഷെ കഴിയുന്നില്ല ഡോക്റ്റർ അവളെ മറക്കാൻ..എനിക്ക് മരിക്കണം!!

പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?"

"പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക്‌ ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.

"ഹഹഹ "ഡോക്റ്റർ ഉറക്കെ ചിരിച്ചു."എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ"

"അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന്‌ മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ"

ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല"

"പറയാം ഡോക്റ്റർ അതൊരു വലിയ കഥയാണ്"

"എനിക്ക് സമയമുണ്ട്,പക്ഷെ എഴുതി എഫ് ബി യിലിട്ടാൽ ലൈക്ക്‌ കുറയും,നീളക്കൂടുതൽ കാരണം അധികമാരും വായിക്കില്ല, any way തുടങ്ങിക്കോളൂ..

"ഒരു ശരാശരിക്കും താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.പല ജോലിയും നോക്കി.ഒടുവിൽ ബാംഗ്ലൂരിൽ നിന്നുംഹോൾസെയിൽ റേറ്റിൽ ചെരിപ്പെടുത്തു ഇവിടെ സപ്പ്‌ളൈ ചെയ്യാൻ തുടങ്ങി.മാസത്തിൽ രണ്ട് പ്രാവശ്യം ബാൻഗ്ലൂരിൽ പോവും.വഴിക്കടവ് ഗൂഡല്ലൂർ വഴിയുള്ള ksrtc ഡീലക്സിലാണ് യാത്ര ചെയ്യാറുള്ളത്.ദിവസത്തിന്റെ പകുതിയോളം എടുക്കുന്ന വിരസത നിറഞ്ഞ ആ യാത്രയെ ഞാൻ വെറുത്തിരുന്നു.

ഏപ്രിൽ 13!! മറക്കാൻ കഴിയാത്ത ആ ദിവസം.അന്നത്തെ യാത്രയിൽ എന്റെ സീറ്റിൽ അവളുണ്ടായിരുന്നു. ഒരു തവണയെ ഞാൻ നോക്കിയുള്ളൂ ..തരിച്ചിരുന്നു പോയി .അത്രക്ക് മനോഹരിയായിരുന്നു അവൾ.സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ള ഏതോ സെലിബ്രിറ്റി യെ പോലെ തോന്നി എനിക്ക്.ഇളം റോസ് നിറത്തിലുള്ള ചുരിദാറും വെള്ള ഷോളുമണിഞ് ഹെഡ്‌ഫോണിൽ പാട്ടും കേട്ടു വിൻഡോയിലേക്കു തലയും ചായ്ച്ചു കണ്ണടച്ചു ഇരിക്കുകയായിരുന്നവൾ. മുന്നോട്ടു നീങ്ങുന്ന ബസ്സിന്റെ വേഗതക്കനുസരിച്ചു പാതി തുറന്ന ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിൽ സ്‌ട്രൈട്ടൻ ചെയ്ത അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വന്നപ്പോൾ മുടിയിൽ അവൾ തേച്ചു പിടിപ്പിച്ച ക്രീമിന്റെയും അവൾ പൂശിയ പെർഫ്യുമിന്റെയും ഗന്ധം എന്റെ മൂക്കിലേക്കു അടിച്ചു കയറി.

ഡോക്റ്റർ കുറച്ചു കൂടെ അവനടുത്തേക്ക് നീങ്ങിയിരുന്നു. "എന്നിട്ടു എങ്ങനെയാ നീയവളെ വളച്ചത്'

"പറയാം ഡോക്റ്റർ ,അവളെപോലെ സുന്ദരിയായ,എജ്യൂക്കേറ്റഡ് ആയ ഒരു പെണ്കുട്ടിയേയൊന്നും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല ഡോക്റ്റർ.യാത്ര ഏകദേശം നാലു മണിക്കൂറോളം പിന്നിട്ടു.വഴിക്കടവ് കഴിഞ്ഞു ബസ്സ് ചുരം കയറാൻ തുടങ്ങി.അത്ര സമയം അവളുടെ അടുത്തിരുന്നിട്ടും അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.ചുരം കയറുന്നതിനനുസരിച്ചു കാറ്റിന്റെ തണുപ്പും കൂടി കൂടി വന്നു.പെട്ടെന്നാണ് അവൾ വിൻഡോ വലിച്ചു തുറന്നതും ചർദ്ധിച്ചതും, അവളുടെ ടൈമിംഗ് തെറ്റിയത് കൊണ്ടായിരിക്കണം എന്റെ നെഞ്ചിലും ഷർട്ടിലുമെല്ലാം അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.

കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.

പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..

അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.

ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. "നീ മിടുക്കാനാടാ ..എന്നിട്ടു"

"8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി."

ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ...

ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.

അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.

എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.

തകർന്നു പോയി ഡോക്റ്റർ ഞാൻ.

"എന്താണ് സംഭവിച്ചത്"

എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.

എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.

ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.

തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.

"ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ"

അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി ഒരു ഫുൾ ബോട്ടിൽ കട്ട റം വാങ്ങി.വെള്ളം കൂടെ ചേർക്കാതെ കുടി തുടങ്ങി.

അങ്ങനെ അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .ഒരേ ഒരു തവണ എന്റെ കോൾ എടുക്കാമോ എന്ന്‌.അപ്പോൾ അവൾ തിരിച്ചു വിളിച്ചു. ഇനി എന്തു കള്ളത്തരം പറയാനാ നീ വിളിക്കുന്നത് എന്നു ചോദിച്ചു. പൊട്ടിക്കരഞ്ഞു ഞാൻ...പറയാൻ വാക്കുകളില്ലായിരുന്നു.എങ്കിലും പറയേണ്ടത് അത്യാവശ്യമായിരുന്നു ."മഞ്ചൂ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി.ഒരു നിയോഗം പോലെ നീയെന്റെ സുഹൃത്തായി.പക്ഷെ നീ നിന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.നിന്നെ പോലെ സുന്ദരിയായ പണക്കാരിയായ ഒരു പെണ്കുട്ടിയെ സ്വപ്നം കാണാനുള്ള യോഗ്യത പോലും പ്ലാറ്റ്ഫോമിൽ ചെരിപ്പു വിറ്റു ജീവിക്കുന്ന എനിക്കില്ല.നീ പൂശിയ പെർഫ്യൂം വാങ്ങിത്തരൻ പോലും ഞാൻ മൂന്നു നാലു ദിവസം ജോലി ചെയ്യേണ്ടി വരും.നിന്നെ പറ്റിക്കാനോ ചതിക്കാനോ വേണ്ടി അല്ല ഞാൻ കള്ളം പറഞ്ഞതു.ഞാൻ ഒരു ലോക്കൽ ആണെന്നറിഞ്ഞാൽ എന്നോടുള്ള ബന്ധം നീ ഒഴിവാക്കുമോ എന്നു പേടിച്ചിട്ടാണ്..ഞാനൊരു ദരിദ്ര നാരായണൻ ആണെന്നറിഞ്ഞാൽ കാശുള്ള നീയെന്നെ പ്രണയിക്കാൻ ഇതു സിനിമയൊന്നുമല്ലല്ലോ ..ഞാൻ കള്ളം പറഞ്ഞതത്രയും നിന്നെ കിട്ടാൻ വേണ്ടിയാണ്..നിന്റെ സ്നേഹത്തിനു വേണ്ടിയാണ്..അത്രക്ക്..അത്രക്ക്.. നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..ഞാനൊരു പാവമാണ് മഞ്ചൂ.നിനക്കു ഫോണ് ചെയ്യാൻ വേണ്ടി റീചാർജ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന കയ്യിൽ കാശില്ലാത്ത തെണ്ടി...

പൊട്ടിക്കരഞ്ഞു പോയി ഡോക്റ്ററെ ഞാൻ..

കർച്ചീഫ് എടുത്തു മുഖം തുടച്ചു ഡോക്റ്റർ പറഞ്ഞു. "ഞാനും".. എന്നിട്ട് അവൾ എന്തു പറഞ്ഞു.

"I love you  എന്ന്‌.. എന്റെ സംസാരത്തിലെ കണ്ണീരിലെ ആത്മാർത്ഥത അവൾക്കിഷ്ടപ്പെട്ടു. ഷാ അന്നത്തെ ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം മൂന്നും നാലും പേർ വീതം പിറകെ നടക്കുന്നുമുണ്ട്.എന്നിട്ടും അവരൊടുന്നും തോന്നാത്ത ഇഷ്ട്ടം നിന്നോട് തോന്നണം എന്നുണ്ടെങ്കിൽ അതു നിന്റെ കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.

ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.

സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.

 സിസ്റ്റർ വാതിലടച്ചു പോയി.

"നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ"

ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?

"ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ"

എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട്‌ കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.

Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.

ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.

"അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.

"ആദ്യത്തെ ദിവസം അവൾ താഴെയും ഞാൻ ബെഡിലുമാണ് കിടന്നത്.രാത്രിയായപ്പോൾ ഞാൻ പതിയെ താഴേക്കിറങ്ങി അവളെ കെട്ടിപ്പിടിച്ചു..

ഡോക്റ്റർ ഒരു മെഡിക്കൽ റപ്പ് കാണാൻ വന്നിരിക്കുന്നു. നഴ്സ് വാതിൽ തുറന്നു പറഞ്ഞു.
"ഹോ അവനോടു പോയി തൂങ്ങി ചാവാൻ പറ. ഒരു മെഡിക്കൽ റപ്പ്'

ശരി ഡോക്റ്റർ നഴ്സ് വാതിലടച്ചു.  "നീ പറ'

അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.

"എങ്ങോട്ടാ പോയത്"

ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.

പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ.

"ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു."

വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..

പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.

"അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?'

അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ...എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.
.ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ..
ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.

കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ...

എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..

സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും

എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.

"എന്നിട്ട്"

പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു...ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ...പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ...

ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട്  മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..

 നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്...അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ...

ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.

എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..

വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം "ആവശ്യവും കഴിഞ്ഞു" യൂസ് ആൻഡ് ത്രോ പ്രണയം ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്‌ഥനാണ് നീ.ചികിത്സ വേണ്ടത് നിനക്കല്ല,  ജാതിയും,മതവും,സാമ്പത്തികവും,നോക്കി ജനങ്ങളെ വേർതിരിക്കുന്ന ഹൃദയ ശൂന്യരായ ഇവിടത്തെ സമൂഹത്തിനാണ്.ന്യൂനപക്ഷമെന്നും,BPL എന്നും,obc പട്ടിക ജാതി തുടങ്ങിയ ഓമനപ്പേരിട്ടു മനുഷ്യരെ തരം തിരിക്കുന്ന ഇവിടത്തെ ഭരണ കർത്താക്കൾക്കാണ്.. നീ പോ..മരിക്കാനല്ല. ജീവിക്കാൻ..

അവൻ ഡോക്റ്ററെ ഒന്നു നോക്കി ..പിന്നെ വാതിൽ തുറന്നു പതിയെ നടന്നകന്നു.

വാതിൽ തുറന്നു അവൻ നടന്നുകലുന്നതും നോക്കി ഡോക്റ്റർ നേടുവീർപ്പെട്ടു.
*ഷാഹുൽ മലയിൽ*

Monday, April 24, 2017

Useful tips for those who type Arabic in computer:

Useful tips for those who type Arabic in computer:

Shift + E : الضمة
Shift + X : السكون
Shift + Q : الفتحة
Shift + A : الكسرة
ذ + Shift : الشدة
Shift + Z : المدة
Shift + W : تنوين فتح
Shift + S : تنوين كسرة
Shift + R : تنوين ضم
Shift + T : لإ
Shift + G : لأ
Shift + Y : إ
Shift + H : أ
Shift + N : آ
Shift + B : لآ
Shift + V : {
Shift + C : }
Shift + F : ]
Shift + D : [
Shift + J : تمديد الحرف
Ctrl + C : نسخ
Ctrl + X : قص
Ctrl + V : لصق
Ctrl + Z : تراجع
Ctrl + A : تعليم الملف
Shift + U : فاصلة معكوسة
Ctrl + ESC : قائمة المهام
Ctrl + Enter : ابتداء صفحة جديدة
Ctrl + Shift : لغة عربية ( يمين )
Ctrl + Shift : لغة إنجليزية ( يسار )
Ctrl + 1 : مسافة مفردة
Ctrl + 5 : مسافة سطر ونصف
Ctrl + 2 : مسافة مزدوجة
Ctrl + G : الانتقال إلى صفحة
Ctrl + END : الانتقال إلى نهاية الملف
Ctrl + F5 : تصغير نافذة الملف
Ctrl + F6 : الانتقال من ملف لأخر
Ctrl + F2 : معاينة الصفحة قبل الطباعة
= + Ctrl : تكبير وتصغير درجة واحدة
F4 : تكرار أخر عملية
Alt + Enter : تكرار أخر عملية
Ctrl + Y : تكرار أخر عملية
Ctrl + F9 : فتح قوسين جاهزين
Shift + F10 : تعداد نقطي ورقمي
F12 : حفظ بأسم
Shift + F12 : حفظ الملف
Ctrl + Home : أول المستند
Ctrl + End : أخر المستند
Shift + F1 : معلومات عن نوع التنسيق
Ctrl + U : سطر تحت النص
Ctrl + F4 : خروج من الملف
Ctrl + N : ملف جديد
Ctrl + H : استبدال
Ctrl + I : خط مائل
Ctrl + K : تنسيق المستند
Ctrl + P : طباعة
Ctrl + O : فتح منطقة
د + Ctrl : تكبير النص
ج + Ctrl : تصغير النص
Alt + S : قائمة تنسيق
Alt + J : قائمة تعليمات
[ + Alt : قائمة جدول
] + Alt : قائمة أدوات
Alt + U : قائمة عرض
Alt + P : قائمة تحرير
Alt + L : قائمة ملف
“ + Alt : قائمة إطار
Alt + Q : تعديل مسطرة
Ctrl + E : توسيط النص
Ctrl + F : بحث
Ctrl + B : خط أسود
Ctrl+Shift + P : حجم الخط
Ctrl+Shift + S : نمط
Ctrl + D : خط
Ctrl+Shift + K : تحويل الحروف - Capital
Shift + F3 : تحويل الحروف - Capital
Ctrl+Shift + L : وضع نقطة عند بداية النص
Ctrl+Alt + E : حواشي سفلية ترقيم روماني
Ctrl+Alt + R : وضع علامة ®
Ctrl+Alt + T : وضع علامة ™
Ctrl+Alt + C : وضع علامة ©
Ctrl+Alt + I : معاينة الصفحة قبل الطباعة
Shift + F7 : قاموس المرادفات
Ctrl+Alt + F1 : معلومات النظام
Ctrl+Alt + F2 : فتح الدلائل
Ctrl + J : تسوية النص من الجانبين
Ctrl + L : بداية النص من الجانب الأيسر
Ctrl + Q : بداية النص من الجانب الأيمن
Ctrl + E : توسيط النص
Ctrl + M : تغيير المقاس الأعلى للفقرة
Shift + F5 : رجوع إلى الموضع الذي انتهيت منه عند إغلاق الملف
= + Ctrl + Alt : تخصيص
F3 : إدخال نص تلقائي
F9 : تدقيق حقول
F10 : تحريك إطار لفتح النوافذ
F1 : تعليمات
F5 : الانتقال إلى
F7 : تدقيق إملائي
F8 : تعليم منطقة

ctrl+a
يعمل هذا الامر بتحديد الكل للنص او الكائن

ctrl+c
يعمل هذا الامر بنسخ الذي تم تحديده

ctrl+v يعمل هذا الامر بلصق المنسوخ
ctrl+x يعمل هذا الامر بقص الذي تم تحديدة

ctrl+z هذا الامر مهم جذا يمكنك التراجع عن اي امر عملته
ctrl+p هذا الامر يعطي لبرنامج النتصفح او اي برنامج امر بالطباعة
ctrl+o يمكنك فنح ملف من اي برنامج عن طريق هذا الامر
ctrl+w يمكنك اغلاق اي نافذة مفتوحة
ctrl+d امر يجعل برنامج التصفح يحفظ الصفحة المعروضة الي المفضلة
ctrl+f يمكن لك بحث في البرنامج عن الكلمة
ctrl+b يمكن لك ترتيب ملف المفضلة عن طريق هذا الامر
ctrl+s حفظ العمل الذي قمت به
ctrl+shift يجعل مؤشر الكتابة يذهب الى اليسار
ctrl+shift يجعل المؤشريذهب الى اليمين
alt+f4 أمر مفيد يقوم بإغلاق النوافذ
alt+esc يمكنك التنقل من نافذة الى نافذة
alt+tab امر مفيد جدا لك اذا كان هنالك نوافذ كثيرة مفتوح يمكنك اختيار الفاذة المطلوبة
alt+shift اليسار يحول الكتابة من العلابي الى انجليزي
alt+shift اليمين يحول الكتابة من انجليزي الى عربي
f2 امر مفيد وسريع يمكنك من تغير اسم ملف محدد

Friday, April 14, 2017

അതെ, പെണ്ണ് സ്വര്‍ഗം തന്നെ.

ഒരു പെണ്ണിനൊക്കുമോ ആയിരം ആണുങ്ങൾ!:

പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ആ കോളജ് അധ്യാപികയ്ക്കു ഒന്നിനും കുറവില്ല. അത്യാവശ്യം സൗന്ദര്യമുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലാണ്. ആരെയും കവച്ചുവയ്ക്കുന്ന സ്വഭാവവിശുദ്ധിയുമുണ്ട്. എന്നിട്ടും അവള്‍ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് അത്ഭുതം. വിവാഹത്തിന് അവള്‍ക്കു താല്‍പര്യവുമില്ല. പ്രായം ഇപ്പോള്‍തന്നെ മുപ്പതു കഴിഞ്ഞുകാണും. ഇനിയും വൈകിയാല്‍ വേള്‍ക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ വന്നേക്കുമെന്ന് പലരും പറഞ്ഞതാണ്. പറഞ്ഞവര്‍ പറഞ്ഞുമടുത്തുവെന്നല്ലാതെ ഇതുവരെ ഒരു കാര്യവും ഉണ്ടായിട്ടില്ല. എനിക്കു വിവാഹം വേണ്ടാ എന്ന ഉറച്ച നിലപാടില്‍തന്നെയാണ് അവള്‍ ഇപ്പോഴുമുള്ളത്.

തന്റെ സന്തതസഹചാരിയായ ഒരു സഹപ്രവര്‍ത്തക ഒരിക്കല്‍ വളരെ രഹസ്യമായി അവളോടു പറഞ്ഞു:

”എന്നോടെങ്കിലും നീ ആ രഹസ്യം പങ്കുവയ്ക്കണം. ഇത്ര സൗന്ദര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് നീ വിവാഹത്തിനു മുതിരാത്തത്? എന്തു പ്രശ്‌നമാണ് നിന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. എന്നോടു തുറന്നുപറയൂ. നമുക്കു പരിഹാരമുണ്ടാക്കാം”.

അവള്‍ പറഞ്ഞു:

”ചോദിച്ചത് നീയായതുകൊണ്ടു മാത്രം പറയുകയാണ്. മറ്റാരോടും ഇതു നീ പങ്കുവയ്ക്കരുത്..”

പങ്കുവയ്ക്കില്ലെന്നുറപ്പുകൊടുത്തപ്പോള്‍ അവള്‍ കഥ പറയുന്നപോലെ അതു വിശദീകരിച്ചു:

”അഞ്ചു മക്കളുള്ള ഒരു പാവം പെണ്ണുണ്ടായിരുന്നു മുന്‍പ്. അഞ്ചും പെണ്‍മക്കള്‍. ഒരാണ്‍ തരിയെ ലഭിക്കാന്‍ അവളുടെ ഭര്‍ത്താവ് വല്ലാതെ കൊതിച്ചു. പക്ഷേ, കൊതിച്ചതല്ലല്ലോ നടക്കുക; വിധിച്ചതല്ലേ.. ദൗര്‍ഭാഗ്യവശാല്‍, വിധിച്ചത് അയാള്‍ക്കിഷ്ടമായില്ല. അഞ്ചാമത്തേതും പെണ്ണാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കുണ്ടായ അമര്‍ഷം വിവരിക്കാനാവാത്തതായിരുന്നു. പാവം ഭാര്യയോട് അയാള്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞു;

"ഇനിയും നീ പെണ്‍കുഞ്ഞിനാണു ജന്മം നല്‍കുന്നതെങ്കില്‍ ഞാന്‍ വേറെ വഴിനോക്കും".

സ്വാഭാവികമായും അവള്‍ ആറമത്തേതും പ്രസവിച്ചു. നോക്കുമ്പോള്‍ അതും പെണ്‍കുഞ്ഞ്. കോപാന്ധനായ അയാള്‍ ആ കൈക്കുഞ്ഞിനെ അര്‍ദ്ധരാത്രിക്ക് എല്ലാവരും കൂടണഞ്ഞ തക്കം നോക്കി പള്ളിയുടെ വാതില്‍ക്കല്‍ കൊണ്ടിട്ടു. ദൈവം തന്നതല്ലേ, അവന്‍ തന്നെ എടുത്തുകൊള്ളട്ടെ എന്നതായിരുന്നു ആ ക്രൂരവേലയുടെ അര്‍ഥം.

പിറ്റേന്നു പ്രഭാതനമസ്‌കാരത്തിന് ആളുകളെത്തിത്തുടങ്ങുംമുന്‍പേ അവിടെ ചെന്നുനോക്കി. നോക്കുമ്പോള്‍ കുഞ്ഞ് അവിടെ തന്നെയുണ്ട്. ആരും അതിനെ എടുത്തുകൊണ്ടുപോയിട്ടില്ല. കുഞ്ഞിനെ അയാള്‍ തല്‍ക്കാലം വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. രണ്ടാം ദിവസവും പാതിരാനേരം നോക്കി കുഞ്ഞിനെ പള്ളിവരാന്തയില്‍ വച്ചു. പിറ്റേന്ന് പ്രഭാതത്തിലും കുഞ്ഞ് അവിടതന്നെ. ഇങ്ങനെ ആരെങ്കിലും എടുത്തുകൊണ്ടുപോകട്ടെ എന്നു കരുതി എല്ലാ ദിവസും ഇതു തുടര്‍ന്നു. പക്ഷേ, ആരും കൊണ്ടുപോയില്ല. അവസാനം അയാള്‍ പരാജയം സമ്മതിച്ചു. കുഞ്ഞിനെ ഭാര്യക്കുതന്നെ ഏല്‍പിച്ചു. ഭാര്യ അവളെ വാത്സല്യപൂര്‍വം പോറ്റി.

വര്‍ഷം രണ്ടു കഴിഞ്ഞപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. അപ്പോള്‍ അവള്‍ വല്ലാതെ ഭയന്നു. തന്റെ വയറ്റില്‍ കിടക്കുന്നത് പെണ്‍കുഞ്ഞാകുമോ എന്ന ഭയം.. പെണ്‍കുഞ്ഞിനോടുള്ള അനിഷ്ടംകൊണ്ടല്ല, ആ കുഞ്ഞിനോടു ഭര്‍ത്താവ് സ്വീകരിക്കാന്‍ പോകുന്ന സമീപനം ഓര്‍ത്ത്.

ചുരുക്കിപ്പറയുകയല്ലേ വേണ്ടൂ, സമയമായപ്പോള്‍ അവള്‍ പ്രസവിച്ചു. ഓമനത്തമുള്ള ഒരാണ്‍ കുഞ്ഞ്. പിന്നെ ഭര്‍ത്താവിന്റെ സന്തോഷം പറയണോ.. അയാള്‍ നിറഞ്ഞാനന്ദിച്ചു. പക്ഷേ, ആ ആനന്ദം അതികനാള്‍ നീണ്ടില്ല. അപ്പോഴാണ് തന്റെ മൂത്ത മകളുടെ മരണം സംഭവിക്കുന്നത്. അതയാളെ ശരിക്കും ദുഃഖത്തിലാഴ്ത്തി.
വര്‍ഷം വീണ്ടും മുന്നോട്ടു നീങ്ങി. ഭാര്യ പിന്നെയും ഗര്‍ഭിണിയായി. മാസം തികഞ്ഞപ്പോള്‍ പ്രസവിച്ചു. അതും ആണ്‍കുഞ്ഞ്.

അപ്പോഴതാ തന്റെ രണ്ടാമത്തെ മകളുടെ മരണവും സംഭവിക്കുന്നു..! ദുഃഖത്തിനുമേല്‍ ദുഃഖം. പെണ്‍കുഞ്ഞിനെ വേണ്ടാ എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. വേണ്ടെങ്കില്‍ ഞാനെടുത്തുകൊള്ളാം എന്നു ദൈവം പറയാതെ പറയുന്നപോലെ..

കാലം പിന്നെയും മുന്നോട്ടുനീങ്ങി. ഭാര്യ ഒന്‍പതാമതും പ്രസവിച്ചു. അതും ആണ്‍കുഞ്ഞ്. തന്റെ മൂന്നാമത്തെ മകളുടെ മരണം സംഭവിക്കുന്നത് ആ പ്രസവം നടന്നതിന്റെ നാലാംനാള്‍.. അയാള്‍ ആകെ തളര്‍ന്നു എന്നു തന്നെ പറയാം. അടിക്കടിയുണ്ടാകുന്ന ഈ പരീക്ഷണങ്ങള്‍ താങ്ങാന്‍ മാത്രമുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല. ഓരോ ആണ്‍കുഞ്ഞുണ്ടാകുമ്പോഴും ഒരു പെണ്‍ കുഞ്ഞ് മരണപ്പെട്ടുക..!

ഭാര്യ പത്താമതും പ്രസവിച്ചപ്പോള്‍ അതുതന്നെ സംഭവിച്ചു. തന്റെ നാലാമത്തെ മകളും മരണത്തിനു കീഴടങ്ങി. പതിനൊന്നാമത്തെ പ്രസവത്തിലും ജനിച്ചത് ആണ്‍കുഞ്ഞ്.. ആ കുഞ്ഞ് ജനിച്ചു മൂന്നു മാസമായപ്പോഴതാ ശക്തമായ രോഗം വന്ന് തന്റെ അഞ്ചാമത്തെ മകളും മരിക്കുന്നു. ഇനിയും തന്റെ മക്കളുടെ ജീവനറ്റ ശരീരം കാണാനാവില്ലെന്നു പറഞ്ഞ് അയാള്‍ ഇനി കുഞ്ഞുങ്ങളെ വേണ്ടെന്നുവച്ചു.
ഇപ്പോള്‍ ആകെ അഞ്ച് ആണ്‍മക്കള്‍, ഒരു പെണ്‍കുട്ടിയും.

ഏതു പെണ്‍കുട്ടിയെന്നോ; ഇതിനെ എനിക്കുവേണ്ടെന്നു പറഞ്ഞ് ആരാരുമില്ലാത്ത നേരം നോക്കി പള്ളിവരാന്തയില്‍ ഉപേക്ഷിച്ചിട്ട പെണ്‍കുട്ടി. അതാണ് ഇപ്പോള്‍ ആകെയുള്ള മകള്‍.. പിന്നീട് അധികനാള്‍ കഴിഞ്ഞില്ല. പതിനൊന്ന് മക്കള്‍ക്ക് ജന്മം കൊടുത്ത ആ പാവം പെണ്ണും മക്കളുടെ വഴിയെ ഇഹലോകവാസം വെടിഞ്ഞു. ബാക്കിയുള്ള ആറു മക്കള്‍ വളര്‍ന്നു വലുതായി. ഉന്നത വിദ്യാഭ്യാസം നേടി. ഉയര്‍ന്ന ജോലികളില്‍ കയറി..”

ഇത്രയും പറഞ്ഞപ്പോഴേക്കും അധ്യാപികയുടെ കണ്ണുകള്‍ നിറഞ്ഞു. വിറക്കുന്ന ശബ്ദത്തോടെ അവള്‍ ചോദിച്ചു:

”പിതാവ് വേണ്ടെന്നുവച്ചിരുന്ന ആ പെണ്‍കുട്ടി ആരാണെന്നറിയുമോ നിനക്ക്….?”

സഹപ്രവര്‍ത്തക ഇല്ലെന്നു മൂളി. അപ്പോള്‍ അവളതു പറഞ്ഞുകൊടുത്തു:

”ആ പെണ്‍കുഞ്ഞ് മറ്റാരുമല്ല. അതു ഞാന്‍ തന്നെയാണ്..!”

എന്നിട്ടവള്‍ തുടര്‍ന്നു:

”ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതുതന്നെയാണ്. എന്റെ പിതാവ് ഇപ്പോള്‍ വൃദ്ധനായിരിക്കുന്നു. പരിചരിക്കാന്‍ വീട്ടില്‍ വേറാരുമില്ല. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണിപ്പോഴുള്ളത്.. എന്റെ വിവാഹം നടന്നാല്‍ വീട്ടില്‍ അദ്ദേഹം ഒറ്റപ്പെടും. എന്റെ അഞ്ചു സഹോദരങ്ങളും വലിയ ഉദ്യോഗസ്ഥന്മാരാണ്. പല ഭാഗങ്ങളിലായാണ് അവര്‍ താമസിക്കുന്നത്. അവര്‍ക്ക് പിതാവിനെ വന്നു കാണാന്‍ എപ്പോഴും സമയം കിട്ടാറില്ല. മാസത്തിലൊരിക്കല്‍ വന്നു കണ്ടുപോകുന്നവരും രണ്ടു മാസം കൂടുമ്പോള്‍ വന്നുകാണുന്നവരും അവരിലുണ്ട്. അവരുടെ കാര്യത്തിലല്ല എന്റെ കാര്യത്തിലാണ് പിതാവിനിപ്പോള്‍ വല്ലാത്ത സങ്കടം. എന്നോട് പണ്ട് ചെയ്തുപോയ ആ അപരാധമോര്‍ത്ത് അദ്ദേഹത്തിന് ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. നെടുംഖേദത്തില്‍ കരഞ്ഞു കഴിയുകയാണദ്ദേഹം..”

ആയിരം ആണ്‍മക്കളുണ്ടായാലും കിട്ടാത്ത പ്രയോജനമായിരിക്കും ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയെകൊണ്ട് കിട്ടുക. ഒരാള്‍ക്ക് സ്വര്‍ഗം വാങ്ങാന്‍ രണ്ടു പെണ്‍മക്കള്‍ മതിയെന്നാണ് മതാധ്യാപനം. അവരെ പ്രായപൂര്‍ത്തിയാകുംവരെ പോറ്റിവളര്‍ത്തിയാല്‍ സ്വര്‍ഗമാണ് ലഭിക്കുന്ന സമ്മാനം. പെണ്‍കുഞ്ഞിനെ വേണ്ടെന്നു പറയുന്നവന്‍ തനിക്കു സ്വര്‍ഗം വേണ്ടെന്നു പറയുകയാണോ എന്ന് ചിന്തിക്കണം. പെണ്ണിന്റെ കാല്‍ചുവട്ടിലാണ് ഒരാളുടെ സ്വര്‍ഗമിരിക്കുന്നത് എന്ന സത്യവും മറന്നുപോകരുത്.
അറിയുക: സ്വര്‍ഗത്തിലേക്കു കയറിപ്പറ്റാന്‍ ദൈവം തമ്പുരാന്‍ ഈ ഭൂമിലോകത്തുവച്ച രണ്ടു കോവണികളാണ് തനിക്കു ജന്മം തന്ന പെണ്ണും താന്‍ ജന്മം കൊടുത്ത പെണ്ണും.

അതെ, പെണ്ണ് സ്വര്‍ഗം തന്നെ. ഇഹലോത്തും പരലോകത്തും.

Thursday, April 13, 2017

കേരളം

കേരളം
കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
5
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം
കേരളത്തിലെജില്ലകളും താലൂക്കുകളും
തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്
അതിർത്തികൾ
വടക്ക്- കർണാടകം
കിഴക്ക്- ബംഗാൾ ഉൾക്കടൽ
തെക്ക്- തമഴ്നാട്
പടിഞ്ഞാറ്- അറബിക്കടൽ
44 നദികൾ
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.
കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.
പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.
പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.
പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ
കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.
കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം
കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.
കേരളത്തിന്റെ കാലാവസ്ഥ
മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം).  ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.
വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.
കേരളം ജനസംഖ്യ (2011)
കേരളത്തിലെ ജനസംഖ്യ - 3,33,87,677
കേരളത്തിലെ ജനസാന്ദ്രത - 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387
കേരളത്തിലെ ഏറ്റവും വലുത്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ
മഗ്സാസെ അവാർഡ് നേടിയ മലയാളികൾ
പി. പി. നാരായണൻ       :1962
വർഗീസ് കുര്യൻ              :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ              : 1973
ബി. ജി. വർഗീസ്              :1975
ടി. എൻ. ശേഷൻ              : 1996
കേരളത്തിലെ തുറമുഖങ്ങൾ
വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946
കേരളം: പ്രധാനസംഭവങ്ങൾ
ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം ‌- 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959
മലയാളത്തിലെ ആത്മകഥകൾ
ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
ജ്ഞാനപീഠം നേടിയ കേരളീയർ
ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ.  പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)
എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995‌- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം
ഉപമുഖ്യമന്ത്രിമാർ
കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപരനാമങ്ങൾ
പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല
വ്യവസായ കേന്ദ്രങ്ങൾ
കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാ‍കുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - But കൊല്ലം, തൃശൂർ

Sunday, April 9, 2017

പ്രതീക്ഷ

സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി...ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു.കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു.വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ...പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3...പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു.കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു....
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?
........................................
ജീവിത്തിൻ്റേയും സത്യാവസ്ഥ ഇതു തന്നെയാണ്..നമ്മൾ ഒാരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്. ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും. അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.

Saturday, April 8, 2017

അന്ധനായ അയാൾ

അയാളുടെ പത്നി നല്ല  സുന്ദരിയായിരുന്നു.

മനോഹരമായ  ദാമ്പത്യ ജീവിതം നയിക്കവേ ഒരിക്കൽ  അവൾക്കൊരു  ത്വക്ക് രോഗം പിടിപെട്ടു, അങ്ങനെ  അവളുടെ മുഖസൗന്ദര്യം കുറയാൻ തുടങ്ങി. ആയിടെ ഒരു ദിവസം അയാൾ എവിടേക്കോ ഒരു യാത്ര പോയി വരുമ്പോൾ   അപകടത്തിൽപെട്ട്  അയാൾക്ക് കാഴ്‌ച ശക്തി നഷ്ടപ്പെട്ടു.

എന്തായാലും അവരുടെ കുടുംബ ജീവിതം പതിവ് പോലെ മുന്നോട്ട് പോയി.  പക്ഷെ അവളുടെ സൗന്ദര്യം കുറഞ്ഞു കൊണ്ടേയിരുന്നു. അന്ധനായ അയാൾ പക്ഷെ ഇതൊന്നും അറിഞ്ഞില്ല .അത് കൊണ്ട് അവരുടെ ജീവിതത്തിൽ  പ്രത്യേകിച്ച് പ്രകടമായ ഒരു മാറ്റവുമുണ്ടായില്ല . അവർ അന്യോന്യം ജീവന് തുല്യം സ്നേഹിച്ചും ആത്മാർത്ഥമായി സഹകരിച്ചും ജീവിച്ചു.

ഒരു നാൾ അവൾ  മരണപ്പെട്ടു.

അവളുടെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ അങ്ങേയറ്റം തളർത്തി. ഒറ്റപ്പെടൽ സഹിക്കവയ്യാതെ ഒരു ദിനം അവളില്ലാത്ത ആ പട്ടണം വിട്ട് പോവാൻ തന്നെ അയാൾ തീരുമാനിച്ചു.

വീട്ടു പടിയിറങ്ങി നടന്നു   പോകവേ പെട്ടെന്നൊരാൾ അയാളെ പിന്നിൽ നിന്നും വിളിച്ചു, ചോദിച്ചു - ഇത്രേം നാൾ സ്വന്തം ഭാര്യയുടെ കൈത്താങ്ങിൽ ജീവിച്ച താങ്കൾക്കെങ്ങിനെ ഇപ്പോൾ പരസഹായമില്ലാതെ ഒറ്റക്ക് നടക്കാൻ കഴിയുന്നു.

അദ്ദേഹം മറുപടി പറഞ്ഞു. സത്യത്തിൽ ഞാൻ അന്ധനല്ല, അഭിനയിക്കുകയായിരുന്നു. എന്തെന്നാൽ, എനിക്ക് കാഴ്ച ഉണ്ടെന്നു അവൾ മനസ്സിലാക്കിയാൽ,  എന്റെ ഈ വിരൂപമായ മുഖമാണല്ലോ എന്റെ പ്രിയതമൻ ജീവിത കാലം മുഴുവൻ കാണേണ്ടി വരിക എന്ന സങ്കടം അവൾക്ക് അവളുടെ  അസുഖത്തെക്കാൾ  അസഹനീയമായിരിക്കും. അത് കൊണ്ട് ഞാൻ അന്ധത അഭിനയിച്ചു. അവൾ വളരെ നല്ല ഭാര്യയായിരുന്നു, ആയതു കൊണ്ട് തന്നെ അവളുടെ നിത്യ സന്തോഷമായിരുന്നു ഞാൻ ആഗ്രഹിച്ചത്.

*ഗുണപാഠം:

* ചിലപ്പോൾ സ്വയം അന്ധത അഭിനയിക്കുക വഴി   മറ്റുള്ളവരുടെ ന്യൂനകളെ അവഗണിക്കാനും എല്ലാവര്ക്കും സന്തോഷം പകരാനും കഴിയും.

* എത്ര തവണ തന്നെ നാവിനെ പല്ലുകൾ കടിച്ചു നോവിച്ചാലും അവർ എന്നും വായ്ക്കകത്ത് ഒരുമിച്ച് വസിക്കുന്നു. (അതാണ് ക്ഷമ)

* മിഴികൾ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല , പക്ഷെ അവർ എല്ലാം ഒരുമിച്ച് കാണുന്നു.(അതാണ് ഐക്യം)

1 - ഒറ്റക്ക് എനിക്ക്  പറയാനെ പറ്റൂ,  പക്ഷെ ഒരുമിച്ചാണെങ്കിൽ  നമ്മൾക്ക് സംസാരിക്കാം.
2 - ഒറ്റക്ക് എനിക്ക് ആസ്വദിക്കാനേ  കഴിയൂ, പക്ഷെ ഒരുമിച്ചുണ്ടെങ്കിൽ  നമുക്ക് ആഘോഷിക്കാം.
3 - താനേ എനിക്ക് പുഞ്ചിരിക്കാമായിരിക്കും , പക്ഷെ കൂട്ടത്തിലേ  പൊട്ടിച്ചിരിക്കാനാവു.

Related Posts Plugin for WordPress, Blogger...