Saturday, November 9, 2013

സ്വര്‍ണ്ണ പറവകള്‍


സ്വര്‍ണ്ണ പറവകള്‍ 






നാലുമാസത്തിനിടെ എയർഹോസ്റ്റസ്
കടത്തിയത് 11 കോടിയുടെ സ്വർണം
രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുണ്ടെന്ന് സൂചന
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപ കമ്മിഷൻ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ എയർഹോസ്റ്റസും കൂട്ടുകാരിയും നാലുമാസത്തിനിടെ 11 കോടി രൂപയുടെ സ്വർണം കടത്തിയതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എയർ ഹോസ്റ്റസ് ആയ വയനാട് പുൽപ്പള്ളി സ്വദേശി ഹിറോമാസ വി. സെബാസ്‌റ്റ്യൻ, കൂട്ടുകാരിയും കണ്ണൂർ തലശേരി സ്വദേശിയുമായ റാഹില ചീറായി എന്നിവരാണ് കഴിഞ്ഞ ദിവസം ആറു കിലോ സ്വർണവുമായി പിടിയിലായത്.
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂലായ് 29 ന് ചെന്നൈ വിമാനത്താവളം വഴിയും സെപ്തംബർ 17 ന് നെടുമ്പാശേരി വഴിയും സ്വർണം കടത്തിയതായി ഇവർ ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഹിറോമാസയെയും റാഹിലയെയും ഇന്നലെ വൈകുന്നേരം എറണാകുളത്തെ ജുഡിഷ്യൽ ഫസ്‌റ്റ്‌ക്ളാസ് മജിസ്ട്രേട്ട് പി.വൈ. ജോസഫിന്റെ വസതിയിൽ ഹാജരാക്കി നവംബർ 22 വരെ റിമാൻഡ് ചെയ്തു.
ഇവരെ കൂടാതെ ശാലിനി, സെർബൻ എന്നീ രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുള്ളതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇവർക്കു വേണ്ടി തെരച്ചിൽ ആരംഭിച്ചു. തലശേരി സ്വദേശി നബീൻ, കോഴിക്കോട് സ്വദേശി ഷബാസ്, കൊടുവള്ളി സ്വദേശി സനിൻ എന്നിവരാണ് സ്വർണക്കടത്തിനു പിന്നിലെന്ന് സൂചനയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...