Saturday, February 22, 2014

ക്വിസ്,

ക്വിസ്
കേസരി പത്രത്തിന്റെ സ്ഥാപകൻ?
2.
ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്?
3.
ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാസ പ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
4.
രാജാ കേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ?
5.
ഇടുക്കി ജില്ലയുടെ ആസ്ഥാനം?
6.
രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി?
7.
മലയാളമനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷത്തിൽ?
8.
ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം?
9.
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ?
10.
ഇന്ദുലേഖ രചിച്ചതാര്?


ഉത്തരങ്ങൾ
(1)
ബാലകൃഷ്ണപിള്ള (2) ബാണാസുരസാഗർ (3) ഡോ. എ.ആർ. മേനോൻ (4) എ.ഡി 1789 (5) പൈനാവ് (6) എം.എം. ജേക്കബ് (7) എ.ഡി 1890 (8) നീണ്ടകര (9) കൊല്ലം-തിരുനെൽവേലി (1904) (10) ഒ. ചന്തുമേനോൻ

Saturday, January 18, 2014

ഇടുക്കി ഡാമിന്‍റെ ചരിത്രം

ഇടുക്കി ഡാമിന്‍റെ  ചരിത്രം

                             ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.
ആദിവാസി - ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

                                         ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

                                        അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍ ചന്ദ്രികയോട് പറഞ്ഞു.

                                                      കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

                                               വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

                                         ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം

                                               ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
                                            1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്

                                  1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.
 കടപ്പാട്

Saturday, January 11, 2014

നുറുങ്ങ് ഗൃഹവൈദ്യ വിദ്യകള്‍

നുറുങ്ങ് ഗൃഹവൈദ്യ വിദ്യകള്‍

വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മഞ്ഞൾ
പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

ക്ഷീണം മാറാൻ ഇളനീർ
എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

തിളക്കത്തിന് നേന്ത്രപ്പഴം
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.

അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

ചുമയെങ്കിൽ ഇഞ്ചി
ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും.

മുലപ്പാലിന് ജീരകം
പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

വേദനയ്‌ക്ക് വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

നീരിന് ഗോതമ്പ്
വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്‌രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും.

വിരശല്യത്തിന് പപ്പായ
പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും.

Sunday, December 15, 2013

ഉള്ളി പൊളിച്ച് ഇനി കരയണ്ട

ഉള്ളി പൊളിച്ച് ഇനി കരയണ്ട


ഉള്ളി പൊളിച്ച് ഇനി കരയണ്ട, കണ്ണീർ പൊടിയാത്ത ഉള്ളി ശാസ്ത്റജ്ഞർ വികസിപ്പിച്ചു. കണ്ണീരണിയിക്കുന്ന പ്റോട്ടീൻ കുറച്ച് ഉൽപാദിപ്പിക്കുന്ന ഉള്ളിയാണു വികസിപ്പിച്ചെടുത്തിരിക്കുന്നത്. കണ്ണീരില്ല, നീറ്റലുമില്ല. ഹൃദ്റോഗത്തിനും പൊണ്ണത്തടിക്കും എതിരെ പോരാടാൻ ശേഷിയുമുണ്ട് ഈ ഉള്ളിക്ക്. 
വെളുത്തുള്ളിയിൽ കാണുന്നതുപോലെയുള്ള സൾഫർ കോമ്പൗണ്ട് ഉണ്ടാക്കുന്ന ഉള്ളിയാണ് ഇവർ വികസിപ്പിച്ചത്. ഇതു ഹൃദ്റോഗത്തിനു നല്ലതാണ്.

മത്തി

മത്തി





കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ വായിക്കാന്‍ ഇവിടെ click ചെയ്യുക 

Monday, December 9, 2013

ക്വിസ്


ക്വിസ് 
1. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം?
2.
കൂലി എഴുതിയത്?
3.
ജാസ് എന്ന സംഗീതോപകരണം രൂപംകൊണ്ട രാജ്യം?
4.
ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ?
5.
ആറുകാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന സംഗീതജ്ഞൻ?
6.
കലിംഗത്തുപ്പരണി രചിച്ചത്?
7.
മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്?
8.
വിനയപത്രിക രചിച്ചത്?
9.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്?
10.
തീർത്ഥാടനത്തിന്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്?
11.
യാമിനി കൃഷ്ണമൂർത്തി, രുക്‌മിണീദേവി എന്നിവർ ഏത് നൃത്തരംഗത്താണ് പ്രവർത്തിച്ചത്?
12.
തിരുക്കുറൽ രചിച്ചത്?
13.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം എഴുതിയത്?
14.
ധീരസമീരേ യമുനാതീരേ .... ആരുടെ വരികൾ?
15.
അജന്താ പെയിന്റിംഗുകൾ ഏതു വംശത്തിന്റെ കാലത്താണ് വരച്ചത്?
16.
ഇഫ് അയാം അസാസിനേറ്റഡ് എന്ന പുസ്തകം രചിച്ചത്?
17.
ഹിന്ദി സാഹിത്യത്തിന് തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്?
18.
ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്?
19.
ഗണദേവ രചിച്ചത്?
20.
റെനെ ദക്കാർത്തെയുമായി ബന്ധപ്പെട്ട ദാർശനിക പ്രസ്ഥാനം?
21.
പോപ്പ് സംഗീതത്തിന്റെ രാജാവ്?
22.
ഇയാൻ ഫ്ളെമിങിന്റെ അവസാന നോവൽ?
23.
ബിസ്മില്ലാഖാൻ അറിയപ്പെടുന്നത് ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട്?
24.
ശിവകുമാർ ശർമ്മയുമായി ബന്ധപ്പെട്ട സംഗീതോപകരണം?
25.
സാഞ്ചോ പാൻസ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
26.
ഇരുപതാം നൂറ്റാണ്ടിലെ താൻസൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്?
27.
റാഫേൽ ഏതു രാജ്യത്തെ ചിത്രകാരനായിരുന്നു?
28.
പെരിയ പുരാണം എഴുതിയത്?
29.
എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?
30.
ഐ ഫോളോ ദി മഹാത്മ രചിച്ചത്?
31.
ലോകപൈതൃകപട്ടികയുമായി ബന്ധപ്പെട്ട സംഘടന?
32.
ടോൾസ്റ്റോയിയുടെ ഭവനമായ യാസ്നയാ പോളിയാന ഏത് രാജ്യത്താണ്?
33.
കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടത്?
34.
ലെ മിറാബ്‌ലെ (പാവങ്ങൾ) രചിച്ചത്?
35.
ഭരതനാട്യത്തിനുവേണ്ടി രുക്‌മിണീദേവി അരുണ്ടേൽ എവിടെയാണ് കലാക്ഷേത്രം സ്ഥാപിച്ചത്?
36.
ആധുനിക കാർട്ടൂണിന്റെ പിതാവ്?
37.
മനുഷ്യൻ ഇണക്കിവളർത്തിയ ആദ്യത്തെ മൃഗം?
38.
ബഹിരാകാശത്തേക്ക് അയച്ച ലെയ്‌ക ഏതിനം മൃഗമായിരുന്നു?
39.
വെയ്സ്റ്റ്‌ലാൻഡ് എഴുതിയത്?
40.
കേളുചരൺ മഹാപാത്രയുമായി ബന്ധപ്പെട്ട കലാരൂപം?
41.
പിക്ക‌്‌വിക്ക് പേപ്പേഴ്സ് രചിച്ചത്?
42.
ഫ്രാങ്കൻസ്റ്റെ‌യിൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌?
43.
രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ്?
44.
ആരുടെ സ്മരണയ്ക്കാണ് അംജദ് അലിഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?
45.
ഒ. ഹെൻറി ആരുടെ തൂലികാനാമം?
46.
ഐവാൻഹോ രചിച്ചത്?
47.
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952ൽ എവിടെയാണ് നടന്നത്?
48.
ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്?
49.
നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
50.
റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?

ഉത്തരങ്ങൾ

(1) ആന്ധ്രാപ്രദേശ് (2)മുൽക് രാജ് ആനന്ദ് (3)യു.എസ്.എ (4) സാലിം അലി (5)ഷട്കാല ഗോവിന്ദമാരാർ (6)ജയകൊണ്ടർ (7)ലിയാണാർഡോ ഡാവിഞ്ചി (8)തുളസീദാസ് (9)പുല്ലാങ്കുഴൽ (10)രാജാരാമണ്ണ (11)ഭരതനാട്യം (12)തിരുവള്ളുവർ (13)ഡൊമിനിക് ലാപിയറും ലാറി കോളിൻസും (14)ജയദേവൻ (15)ഗുപ്തവംശം (16)സുൽഫിക്കർ അലി ഭൂട്ടോ (17)ചന്ദ്രവരദായി (18)ലതാ മങ്കേഷ്കർ (19)താരാശങ്കർ ബാനർജി (20)സ്കെപ്‌റ്റിസിസം (21) മൈക്കൽ ജാക്സൺ (22)ദ മാൻ വിത്ത് ഗോൾഡൻ ഗൺ (23)ഷെഹനായി (24)സന്തൂർ (25)സെർവാന്റിസ് (26)കുന്ദൻലാൽ സൈഗാൾ (27)ഇറ്റലി (28) സേക്കീഴാർ(29)എം.എസ്. സുബ്ബലക്ഷ്മി (30) കെ.എം. മുൻഷി (31)യുനെസ്കോ (32)റഷ്യ (33)ശ്യാമശാസ്ത്രി, ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ (34)വിക്ടർ ഹ്യൂഗോ (35)അഡയാർ (36)വില്യം ഹോഗാർത്ത് (37)നായ (38)നായ (39)ടി.എസ്. എലിയറ്റ് (40)ഒഡീസ്സി (41) ചാൾസ് ഡിക്കൻസ് (42)മേരി ഷെല്ലി (43) ഹൈദരാബാദ്(44)ഇന്ദിരാഗാന്ധി (45)വില്യം സിഡ്നി പോർട്ടർ (46)വാൾട്ടർ സ്കോട്ട്(47)മുംബൈ (48)വെനീസിലെ വ്യാപാരി (49) ബൊക്കാഷ്യോ(50)ഡാനിയേൽ ഡീഫോ

Related Posts Plugin for WordPress, Blogger...