Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Wednesday, March 27, 2019

The Role of A Teacher..!!



The Role of A Teacher..!!

ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ . അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ
14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി..!!

 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയിലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന ,
അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് .

പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . 
പിന്നെ അവിടെ ജഡ്ജിയായി..!!

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...!!

 വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു..!!

"ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ
ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......!!!
The Amazing  Role of a Teacher !!!!! who changed a Naught  Student. And
 the Power of Books and Reading ..which Transformed a Person....


Saturday, August 4, 2018

എങ്ങനെ പുതിയ മൂന്നാറുണ്ടായി

എങ്ങനെ പുതിയ മൂന്നാറുണ്ടായി. ആലുവ- മൂന്നാർ റോഡെങ്ങനെ ഇല്ലാതായി !!!!!      തൊടുപുഴ::കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവര്‍ഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓര്‍മകളില്‍ ഇന്നും പെയ്തിറങ്ങാറുണ്ട്. പലര്‍ക്കും പറയാന്‍ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവന്‍ നഷ്‌ടമായ ആ പ്രളയത്തില്‍ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാന്‍ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേര്‍ക്ക് വീടും, സ്വത്തുവകകളും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തില്‍ ഒഴുകിവന്നു.

പ്രളയത്തിന്‍റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. ചരിത്രരേഖകള്‍ പറയുന്നത്, ആലപ്പുഴ ജില്ല പൂര്‍ണ്ണമായും, എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്‍റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാര്‍ പറയുന്നത്. അന്ന് വെള്ളമുയര്‍ന്ന അളവ് കേരളത്തില്‍ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ്‌ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു, റെയില്‍പ്പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു, തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ആളുകളും വളര്‍ത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിന്‍പുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു, ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാന്‍ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോള്‍ സ്വസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകള്‍ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂര്‍ന്നു, വന്മരങ്ങള്‍ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകര്‍ന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ചില ഗ്രാമങ്ങള്‍ അങ്ങനെ തന്നെ ഇല്ലാതായി.

മലവെള്ളത്തിന്‍റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്‍റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായിരുന്നുതാനും. കൈവഴികള്‍ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോള്‍ മധ്യകേരളമാകെ പ്രളയക്കെടുതിയില്‍ അമര്‍ന്നു.

ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറില്‍പരം ജീവനുകളുമെടുത്തു.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി.

കുട്ടമ്പുഴ- പൂയംകുട്ടി-  മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരി ആറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവിധം നാമാവശേഷമാക്കി.

ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസല്‍ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ്‌ നിര്‍മിച്ചത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഈ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍ മാത്രമാണ്. പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചുതുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാകാനും രണ്ടു വര്‍ഷത്തിലധികം എടുത്തു. റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി.

മൂന്നാറിന്‍റെ തണുപ്പില്‍ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോള്‍ നോക്കുക, മൂന്നാര്‍ ടൌണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഴയ റെയില്‍പ്പാളങ്ങളാണ്, ടൌണില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയില്‍വേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്‍റെ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നതും പാളങ്ങള്‍ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്‍റെയും അവശിഷ്ടങ്ങള്‍ ടോപ്‌സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകള്‍ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യന്‍പള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകള്‍ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്."

Tuesday, July 18, 2017

കെ എസ് ആർ ടി സി യുടെ ചരിത്രം

കെ എസ് ആർ ടി സി യുടെ ചരിത്രം ***********************************



                       ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ കാണാൻ പോയ വേളയിലാണ് ചില്ലറ പൗണ്ടു മുടക്കിയാൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്‍റെ ബസുകൾ അവിടെ കാണാനിടയായത്. ഇത്തരം ബസുകൾ തിരുവിതാകൂറിലെ സ്വന്തം പ്രജകൾക്കും സമ്മാനിച്ചാലോ എന്നു ചിത്തിരതിരുനാൾ ആഗ്രഹിച്ചുപോയി. റോഡുകൾ കുറവായ നാട്ടുരാജ്യത്ത് എങ്ങനെ ബസോടിക്കും എന്നതൊന്നും ചിന്തിക്കാതെയും മനസു മടിക്കാതെയും ലണ്ടൻ ബസുകളെപ്പറ്റി കൂടുതൽ അറിയാൻ ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡ് ഓഫീസിൽ ചെന്നു.

                       ഇംഗ്ളണ്ടിൽ നിന്ന് ബസ് എൻജിനുകൾ മാത്രമല്ല തിരുവിതാംകൂറിലെ ഗട്ടർ റോ ഡിനു പറ്റിയ ബോഡി നിർമിക്കാൻ പറ്റിയ എൻജിനിയറെയും തരാം എന്ന സായിപ്പിന്‍റെ ഉറപ്പിലാണ് മഹാരാജാവ് അനന്തപുരിയിൽ മടങ്ങിയെത്തിയത്. യാത്രയിൽ കിട്ടിയ ഉറപ്പനുസരിച്ച് ലണ്ടൻ ട്രാൻസ്പോർട്ട് കന്പനിയിൽ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന സി.ജി. സാൾട്ടർ എന്ന മെക്കാനിക്കൽ എൻജിനിയറെ തിരുവിതാംകൂറിൽ ബസിറക്കാൻ വിട്ടുകിട്ടി. അതനുസരിച്ച് 1937 സെപ്റ്റംബർ 20ന് തിരുവനന്തപുരത്തെത്തിയ മെക്കാനിക്കൽ എൻജിനിയർ സാൾട്ടർ സായിപ്പിനെ തിരുവിതാംകൂർ ട്രാൻസ്പോർട്ട് സൂപ്രണ്ടായി ചിത്തിരതിരുനാൾ മഹാരാജാവ് നിയമിച്ചു.

ബോൾട്ട് ബോംബെയിൽനിന്ന്
***********************
                    ഒരു മാസത്തിനുള്ളൽ സാൾട്ടർ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പെർക്കിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ച 60 കോമറ്റ് ഷാസികൾ തിരുവനന്തപുരത്ത് കപ്പലിലെത്തിച്ചു. സാൾട്ടർ എൻജിനു മുകളിൽ ഇവിടത്തെ റോഡിനു പറ്റിയ കന്പിക്കൂടുകൾ തീർത്ത് പിറ്റേ മാസം ഒരു ബസിറക്കി പരീക്ഷണം നടത്തി. സംഗതി വിജയമായതോടെ സാൾട്ടറും അദ്ദേഹം ഒപ്പം കൂട്ടിയ തദ്ദേശീയ മെക്കാനിക്കുകളും ചേർന്ന് ആഞ്ഞിലി ഉരുപ്പടികൾകൊണ്ട് ഷാസിക്കു മുകളിൽ ബോഡി കെട്ടി. തകിടും ബോൾട്ടുകളും ബോംബെയിൽ നിന്നും ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും എത്തിക്കുകയായിരുന്നു. തീരുന്നില്ല കടന്പ, ബസോടിക്കാൻ പ്രാപ്തിയുള്ള ആളെ വേണമല്ലോ. ഹെവി വാഹനം ഓടിക്കാനറിയാവുന്നവർ അക്കാലത്ത് വിരളം. ഇതിനും സാൾട്ടർ പരിഹാരം കണ്ടെത്തി.

                  തിരുവനന്തപുരം കന്യാകുമാരി റോഡിൽ കാറുകൾ ഓടിച്ചിരുന്നവരെ വിളിച്ചുവരുത്തി പരിശീലനം നൽകി ഹെവി ഡ്രൈവർമാരായി പരിശീലിപ്പിച്ചു. അങ്ങനെ ബസുകൾ പണിത് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ സ്റ്റേറ്റ് മോട്ടോർ സർവീസ് ഉദ്ഘാടനം ചെയ്തു. ഈ സർവീസാണ് ഇന്നത്തെ കെഎസ്ആർടിസി ആനവണ്ടികളായി രൂപം മാറിവന്നത്.

                     നാട്ടുകാരും നാട്ടുപ്രമാണികളും അരികുപറ്റി നിന്ന രാജപാതയിലൂടെ മഹാരാജാവും അമ്മത്തന്പുരാട്ടിയും ഇളയരാജാവ് ഉത്രാടംതിരുനാൾ മാർത്താണ്ഡവർമയും ബന്ധു ക്യാപ്റ്റൻ ഗോദവർമരാജയും കുരുത്തോലകളും കസവു നേരിയതുകളും കെട്ടി അലങ്കരിച്ച ബസിൽ പ്രൗഢിയോടെ ഇരുന്നു. സാൾട്ടർ ബസ് സ്റ്റാർട്ടു ചെയ്തപ്പോൾ ഉയർന്ന കറുത്ത പുക പ്രജകൾക്ക് കാഴ്ചയുടെ വിസ്മയമായിരുന്നു. ഗിയർ വലിച്ചതോടെ ചരിത്രത്തിലേക്ക് ആ രാജവണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടുനീങ്ങി. രാജാവും അമ്മത്തന്പുരാട്ടിയും കയറിയ ബസിനു പിന്നാലെ 33 ബസുകൾ അന്ന് നിരത്തിലിറങ്ങി. കവടിയാർ കൊട്ടാരംവരെയുള്ള എഴുന്നള്ളത്തോടെ ജനകീയ ബസ് സർവീസ് ആരംഭിച്ചു. വൈകിയില്ല, പിറ്റേ ദിവസം മുതൽ (21 മുതൽ) തിരുവനന്തപുരംകന്യാകുമാരി റൂട്ടിൽ ഈ ബസുകൾ ഓട്ടം തുടങ്ങി.

ഒരു മൈലിന് അര ചക്രം
*******************
                   പുഷ് ബാക്ക് സീറ്റും ഡോൾബി സംഗീതവുമുള്ള ഇക്കാലത്തെ ഹൈ ടെക് വണ്ടികളോടൊന്നും തുലനപ്പെടുത്താവുന്നവയായിരുന്നില്ല ഈ സാൾട്ടർ ബോഡി കെട്ടിയിറക്കിയ ഈ ബസുകൾ.

                       ആ ബസുകളുടെയൊക്കെ പുറകുവശത്തായിരുന്നു വാതിൽ. നടുവിൽ സഞ്ചാരമാർഗം. മുൻഭാഗത്ത് തുകൽ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകൾ. ഒരു ബസിൽ 23 പേർക്കു കയറാനായിരുന്നു അനുമതി. ഇരിക്കാൻ പ്ലാറ്റ് ഫോമിൽ ഉറപ്പിച്ച തടിക്കസേരകൾ.

                        ഓരോ റൂട്ടിലെയും ചാർജ് നിരക്കുകൾ അനന്തപുരം ദേശമെങ്ങും പ്രദർശിപ്പിച്ചപ്പോൾ അത് വായിച്ചറിയാൻ ജനം തിക്കിത്തിരക്കി. ഒരു മൈലിന് അരച്ചക്രം ആയിരുന്നു അന്നു ബസ് ചാർജ്. ഒന്നാംക്ലാസ് ടിക്കറ്റിന് അന്പതു ശതമാനം നിരക്കു കൂടുതൽ നൽകണം. മൂന്നുവയസിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര ഫ്രീ. മൂന്നു മുതൽ പതിനാലു വയസ് വരെയുള്ളവർക്ക് ഹാഫ് ടിക്കറ്റ്. ലഗേജിന് പ്രത്യേകം കൂലി നൽകുകയും വേണ്ട. എന്നാൽ കർഷകർക്കും കച്ചവടക്കാർക്കും ചരക്ക് കൊണ്ടുപോകാൻ യാത്രാ ബസുകളോടൊപ്പം ഒരു പാഴ്സൽ ബസും പ്രത്യേകം ഓടിച്ചിരുന്നു. റോഡുകളേറെയും കോണ്‍ക്രീറ്റ് ചെയ്തതോ കല്ലുപാകിയതോ ആയിരുന്നു.

                         തിരുവനന്തപുരം സെൻട്രൽസ്റ്റേഷനിൽ നിന്നായിരുന്നു അക്കാലത്ത് തിരുവിതാംകൂർ ബസ് സർവീസുകളുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിനു ശേഷം നീളമുള്ള ബോണറ്റും നീളംകുറഞ്ഞ ബോഡിയുമായി ഫോർഡ്, ഷെവർലെ, ഓസ്റ്റിൻ ഇംഗ്ലണ്ട് കന്പനി ബസുകൾ തിരുവനന്തപുരം നിരത്തിലെത്തി. 1950 കളിൽ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായശേഷം ബ്രിട്ടീഷ് ലെയ് ലൻഡ്, ബ്രിട്ടീഷ് കോമറ്റ്, ഫോർഡ,് ഫാർഗോ കന്പനി ബസുകൾ ഇറക്കുമതി ചെയ്തു. അങ്ങനെ ബസുകൾ തിരുവനന്തപുരംവിട്ട് കൊച്ചിയിലുമെത്തി.

                           തിരുകൊച്ചി സംസ്ഥാനത്ത് അന്നത്തെ ഏക ഗതാഗതമാർഗം മെയിൻ സെൻട്രൽ റോഡ് എന്ന എംസി റോഡായിരുന്നു. റൂട്ടുകളിൽ പാലങ്ങൾ വിരളമായിരുന്നതിനാൽ കടത്തുകടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്തുകയായിരുന്നു പതിവ്. പിന്നീട് ഹിന്ദുസ്ഥാൻ കന്പനിയുടെ ഹിന്ദുസ്ഥാൻ ബെഡ്ഫോർഡ്, പ്രീമിയർ കന്പനിയുടെ പ്രീമിയർ ഫാർഗോ എന്നിവയും തുടർന്ന് ടാറ്റാ കന്പനി െമഴ്സിഡസ് ബെൻസുമായി ചേർന്ന് ടാറ്റാ മെഴ്സിഡസ് ബെൻസും ബസുകൾ നിർമിച്ചു നിരത്തിലിറക്കി. ട്രാൻസ്പോർട്ട് വകുപ്പിന്‍റെ ആദ്യ ബെൻസ് ബസ് നിരത്തിലിറങ്ങിയത് പതിഞ്ഞ മുഖത്തോടു കൂടിയായിരുന്നു. 1956 ൽ അലുമിനിയം പച്ച പെയിന്‍റുകളടിച്ച് അനന്തപുരിയിലൂടെ ഓട്ടം തുടങ്ങി. വൈകാതെ സമാനമായ രൂപത്തിലും വലിപ്പത്തിലും ലെയ് ലാൻഡ് ബസുകളും നിരത്തിലിറങ്ങി. ഒന്നിനു പിറകിൽ മറ്റൊരു ബസ് ഘടിപ്പിച്ച റോഡ് ട്രെയിൻ, ഒന്നര ഡക്കർ, ഡബിൾ ഡക്കർ തുടങ്ങി വിവിധ ഫാഷൻ ബസുകൾ.

അങ്ങനെ കെഎസ്ആർടിസി
**************************
                  1950ലെ റോഡ് ട്രാൻസ്പോർട് ആക്ടിലെ വകുപ്പ് 44 പ്രകാരം 1965ൽ സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചട്ടങ്ങൾ ആവിഷ്കരിക്കുകയും 1965 ഏപ്രിൽ ഒന്നിന് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് സ്വയംഭരണ ശേഷിയുള്ള ഒരു കോർപറേഷനായി മാറുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ കെഎസ്ആർടിസി. ചുവപ്പു നിറവും ആനമുദ്രയും അന്നു മുതൽ ഈ ബസുകൾക്കു സ്വന്തം.

                   33 ബസുകളിൽ ഓട്ടം തുടങ്ങിയ കാലം പോയി. ഇന്നു കെഎസ്ആർടിസിക്ക് 6304 ബസുകളും 6399 ഷെഡ്യൂളുകളുമുണ്ട്. സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, സിൽവർലൈൻ ജെറ്റ്, ശബരി എയർബസ് ഉൾപ്പടെ സൂപ്പർ ക്ലാസ് ബസുകളും ഓടുന്നുണ്ട്. വോൾവോ, സ്കാനിയ വിഭാഗത്തിൽ ആഡംബര ഷെഡ്യൂളുകളും കെഎസ്ആർടിസിക്ക് ഉണ്ട്. ഇതുകൂടാതെ കേന്ദ്രസർക്കാരിന്‍റെ നഗരവികസനപദ്ധതിയുടെ ഭാഗമായുള്ള ലോഫ്ലോർ ബസുകളും.

            പ്രതിദിനം 16.8 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നത്. സാൾട്ടർ സായിപ്പ് തിരുവനന്തപുരം ട്രാൻസ്പോർട്ട് സെൻട്രൽ വർക്സിലാണ് ബസുകൾ ബോഡി ചെയ്തു തുടങ്ങിയത്. നിലവിൽ എടപ്പാൾ, കളമശ്ശേരി, മാവേലിക്കര വർക്്ഷോപ്പുകളിലും ബോഡി നിർമാണം നടക്കുന്നു.

Kadappad
റെജി deepika.com
Pictures.aanavandi.com,web

Saturday, August 9, 2014

കുളച്ചൽ യുദ്ധം



ചരിത്രത്തിൽ aug10 (കുളച്ചൽ യുദ്ധം )


                                       1741 ൽ ഇതേ ദിവസമാണ് കുളച്ചൽ യുദ്ധം നടന്നത്. തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയ യുദ്ധമായിരുന്നു ഇത്. മാർത്താണ്ഡ വർമ്മയെ ആക്രമിക്കാൻ കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം ഡച്ച് പടയാളികളെത്തി. മാർത്താണ്ഡവർമ്മ സേനയുമായി ഇവരെ നേരിട്ടു. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ഡച്ചു കപ്പിത്താൻ ഡെ ലനോയ് ഉൾപ്പെടെയുള്ള ഡച്ച് പടയാളികൾ പിടിയിലായി. യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് യുദ്ധം വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു.

Saturday, January 18, 2014

ഇടുക്കി ഡാമിന്‍റെ ചരിത്രം

ഇടുക്കി ഡാമിന്‍റെ  ചരിത്രം

                             ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.
ആദിവാസി - ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

                                         ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

                                        അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍ ചന്ദ്രികയോട് പറഞ്ഞു.

                                                      കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

                                               വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

                                         ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം

                                               ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.
                                            1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്

                                  1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.
 കടപ്പാട്

Sunday, November 11, 2012

പഴയ തൊടുപുഴ





         പഴയ തൊടുപുഴ

അര നൂറ്റാണ്ട് മുമ്പ് തൊടുപുഴ നഗരം എന്ന് പറഞ്ഞാല്‍ കാരിക്കോടും , മങ്ങാട്ടുകവലയും , കാഞ്ഞിരമറ്റം കവലയും അടങ്ങുന്ന മേഖല ആയിരുന്നു.മലയോരങ്ങളില്‍  നിന്നുള്ള ചുക്ക് , കുരുമുളക്, മഞ്ഞള്‍, തുടങ്ങിയ മലഞ്ചരക്ക് എത്തിയിരുന്നത് കാഞ്ഞിരമറ്റം കവലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആണ് . ഇവിടെ നിന്നും ഇവ കൊച്ചിയിലേക്ക് കയറ്റിപോകുന്നതിന് കാളവണ്ടികള്‍ നിരന്നു കിടക്കുന്ന കാഴ്ച പഴമക്കാരുടെ ഓര്‍മകളില്‍ ഇന്നുമുണ്ട്.

റബ്ബര്‍ കൃഷി വ്യാപകമായതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ വരവ് കുറഞ്ഞു. ഇതോടെ കിഴക്കിന്‍റെ വ്യാപാര മേഖലയും തകര്‍ന്നു. കാരിക്കോടും വലിയ വാണിജ്യ കേന്ദ്രമായിരുന്നു . ഇവിടെ ആണ്ടുതോറും നടക്കുന്ന കുംഭഭരണി മഹോല്‍സവം വലിയ വ്യാപാര മേള കൂടിയായിരുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിദൂര ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വ്യാപാരികളും ഇവിടെ എത്തിയിരുന്നു. അവരില്‍ പലരും ഇവിടെ സ്ഥിര താമസമാക്കി.ചങ്ങനാശേരിയില്‍ നിന്നും വ്യാപാരത്തിന് പാര്‍പ്പുറപ്പിച്ച റാവുത്തര്‍മാരാണ് പ്രമുഖ വിഭാഗം.

രണ്ടു രാജാവിന്‍റെ ഭരണ സിരാകേന്ദ്രം എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരിക്കോട് (തൊടുപുഴ) ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്നത്തെ തൊടുപുഴയും മുവാറ്റുപുഴയും, പൂഞ്ഞാറും അടങ്ങുന്ന കീഴ്മല നാടിന്‍റെയും പിന്നീട് വടക്കുംകൂര്‍ രാജവംശത്തിന്‍റെയും ആസ്ഥാനമായിരുന്നു  കാരിക്കോട്.
കരിങ്കല്ലില്‍ നിര്‍മിച്ച , നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ണാര്‍മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോളും കാണാം.അണ്ണാര്‍മഠത്തിന്‍റെ കൊത്തുപണി ചെയ്ത കല്‍തൂണുകളും , തളവുമെല്ലാം ചരിത്ര സ്മാരകങ്ങളാണ്.

നൈനാര്‍ പള്ളി,കാരികോട് ക്ഷേത്രം , അണ്ണാര്‍ മഠം , റബ്ബര്‍ തോട്ടങ്ങളില്‍ ചിതറികിടക്കുന്ന കൊത്തുവേല ചെയ്ത കല്ലുകള്‍ തുടങ്ങിയവ ചരിത്രത്തിന്‍റെ കണ്ണികളാണ്. നൂറ്റാണ്ടുകള്‍ മുമ്പ് നിലനിന്ന കീഴ്മല നാടിന്‍റെ അവശിഷ്ടങ്ങള്‍......,....
Related Posts Plugin for WordPress, Blogger...